ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

24,600-24,550 മേഖല നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ചയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 572.07 പോയിന്റ് അഥവാ 0.70 ശതമാനം താഴ്ന്ന് 80891.02 ലെവലിലും നിഫ്റ്റി 156.10 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 24680.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 24,600-24,550 മേഖല (ഇതില്‍ 100 ദിവസത്തെ ഇഎംഎ ഉള്‍പ്പെടുന്നു), 24,470 (ജൂണിലെ ഏറ്റവും താഴ്ന്നത്) എന്നിവയാണ് ശ്രദ്ധിക്കേണ്ട ലെവലുകള്‍. ഇവ ലംഘിക്കുന്നത് വില്‍പ്പനയ്ക്ക് കാരണമാകും. അതേസമയം, ഒരു തിരിച്ചുവരവ് ഉണ്ടായാല്‍, 24,800-24,900 ശ്രേണി ഒരു പ്രതിരോധ മേഖലയായി പ്രവര്‍ത്തിക്കും.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,832-24,889-24,982
സപ്പോര്‍ട്ട്: 24,646-24,589-24,496

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,442-56,579-56,801
സപ്പോര്‍ട്ട്: 55,998-55,861-55,639

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 12.06 ലെയ്ക്ക് കുതിച്ചു. ജൂലൈ 8 ന് ശേഷമുള്ള ഉയര്‍ന്ന തോതിലുള്ള ക്ലോസിംഗാണിത്. ബുള്ളുകള്‍ ജാഗ്രത പുലര്‍ത്തുന്നു എന്നതിന് തെളിവ്.

ജൂലൈ 28 ന്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 6,082 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 6765 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മെയ് 30 ന് ശേഷമുള്ള എഫ്ഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വില്‍പ്പനയും ജൂണ്‍ 17 ന് ശേഷമുള്ള ഡിഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വാങ്ങലുമാണിത്.

X
Top