സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

24,600-24,550 മേഖല നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ചയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 572.07 പോയിന്റ് അഥവാ 0.70 ശതമാനം താഴ്ന്ന് 80891.02 ലെവലിലും നിഫ്റ്റി 156.10 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 24680.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 24,600-24,550 മേഖല (ഇതില്‍ 100 ദിവസത്തെ ഇഎംഎ ഉള്‍പ്പെടുന്നു), 24,470 (ജൂണിലെ ഏറ്റവും താഴ്ന്നത്) എന്നിവയാണ് ശ്രദ്ധിക്കേണ്ട ലെവലുകള്‍. ഇവ ലംഘിക്കുന്നത് വില്‍പ്പനയ്ക്ക് കാരണമാകും. അതേസമയം, ഒരു തിരിച്ചുവരവ് ഉണ്ടായാല്‍, 24,800-24,900 ശ്രേണി ഒരു പ്രതിരോധ മേഖലയായി പ്രവര്‍ത്തിക്കും.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,832-24,889-24,982
സപ്പോര്‍ട്ട്: 24,646-24,589-24,496

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,442-56,579-56,801
സപ്പോര്‍ട്ട്: 55,998-55,861-55,639

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 12.06 ലെയ്ക്ക് കുതിച്ചു. ജൂലൈ 8 ന് ശേഷമുള്ള ഉയര്‍ന്ന തോതിലുള്ള ക്ലോസിംഗാണിത്. ബുള്ളുകള്‍ ജാഗ്രത പുലര്‍ത്തുന്നു എന്നതിന് തെളിവ്.

ജൂലൈ 28 ന്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 6,082 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 6765 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മെയ് 30 ന് ശേഷമുള്ള എഫ്ഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വില്‍പ്പനയും ജൂണ്‍ 17 ന് ശേഷമുള്ള ഡിഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വാങ്ങലുമാണിത്.

X
Top