ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

രാജ്യത്തെ ആകെ നികുതി കുടിശിക 54.53 ലക്ഷം കോടി; ജിഎസ്ടിയെക്കാള്‍ കിട്ടാനുള്ളത് ആദായ നികുതി

ന്യൂഡൽഹി: ആദായ നികുതിയായും ജിഎസ്ടിയായും രാജ്യത്ത് നികുതി കുടിശികയായി കിടക്കുന്നത് 54.53 ലക്ഷം കോടി രൂപ. ഇക്കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കാണിത്.

ജിഎസ്ടി ഇനത്തിലുള്ള നികുതി (ഇന്‍ഡയറക്ട് ടാക്‌സ്) കുടിശികയേക്കാള്‍ ഏറെ കൂടുതലാണ് വ്യക്തികള്‍ അടക്കേണ്ട ആദായനികുതി (ഡയറക്ട് ടാക്‌സ്) കുടിശിക. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

ആദായ നികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 47.52 ലക്ഷം കോടി രൂപയാണ്. ഇതില്‍ 35.48 ലക്ഷം കോടി ലഭിക്കാനുള്ളത് 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളില്‍ നിന്നാണ്. ജിഎസ്ടി അനുബന്ധ നികുതി ഇനത്തില്‍ 7.01 കോടി രൂപയാണ് കുടിശിക. ഇതില്‍ 2.66 ലക്ഷം കോടി രൂപ 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളാണ്.

ഇന്‍ഡയറക്ട് ടാക്‌സ് കുടിശികയില്‍ 3.71 ലക്ഷം കോടി നിയമ തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുന്നതാണ്. ആദായ നികുതിയില്‍ 31.26 ലക്ഷം കോടി രൂപയുടെ നിയമ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

X
Top