Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് ടോഡി ബോർഡ് നിലവിൽ വന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്തെ കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച ടോഡി ബോർഡിന്റെ പ്രഥമ അധ്യക്ഷൻ യുപി ജോസഫ് ആണ്. ഭരണ സമിതിയിൽ 13 ഔദ്യോഗിക അംഗങ്ങളുണ്ട്. ഇതിനു പുറമെ കള്ള് വ്യവസായത്തിന്റെ വിവിധ മേഖലയുമായി ബന്ധപ്പെട്ട ഏഴ് പേർ കൂടി ടോഡ‍ി ബോർഡിൽ അംഗങ്ങളാകും.
അതേസമയം ലഹരിവസ്തു എന്ന നിലയിൽ ചുരുക്കിക്കാണാതെ, പ്രകൃതിദത്തവും പോഷകപ്രദവുമായ പാനീയമായി കള്ളിനെ കണക്കാക്കി ഇതുമായി ബന്ധപ്പെട്ട വ്യവസായ, തൊഴിൽ മേഖലയെ സംരക്ഷിക്കുകയെന്ന കാഴ്ചപ്പാടിലാണ് ടോഡി ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുതര പ്രതിസന്ധി നേരിടുന്ന കള്ളു വ്യവസായ മേഖലയെ താങ്ങിനിർത്താനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ.
പ്രധാന ഉത്തരവാദിത്വങ്ങൾ
സംസ്ഥാനത്തെ കള്ള് വ്യവസായ മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപീകരിച്ചതെങ്കിലും മറ്റ് ചുമതലകൾ കൂടി ഏൽപ്പിച്ചിട്ടുണ്ട്. ഷാപ്പുകളിൽ ശുദ്ധമായതും പ്രകൃതിദത്തവുമായ കള്ളാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കേണ്ടതും ടോഡി ബോർഡിന്റെ ഉത്തരവാദിത്വമാണ്. അതുപോലെ കള്ളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിന്റെ മേൽനോട്ടവും ബോർഡിന്റെ ചുമതലയാണ്.
ചെത്തുന്ന മേഖലയിൽ നിന്നും ‌കള്ള് ശേഖരിക്കുകയും ഷാപ്പുകളിൽ എത്തിക്കുകയും ചെയ്യുക, വിനോദ സഞ്ചാര മേഖലകളിൽ ടോഡി പാർലറുകൾ ആരംഭിക്കുക, അത്യുത്പാദന ശേഷിയുള്ള തെങ്ങും പനയും വ്യാപകമാക്കുക, കള്ളുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിലേക്ക് ആൾക്കാരെ കൊണ്ടുവരികയും പരിശീലിപ്പിക്കുകയും ചെയ്യുക, കള്ളു ഷാപ്പുകളുടെ നവീകരണത്തിന് ധൻസഹായം ഉൾപ്പെടെ ലഭ്യമാക്കുക, കള്ള് മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക തുടങ്ങിയവയും ടോഡി ബോർഡ‍ിന്റെ ചുമതലകളാണ്.
കള്ളു ഷാപ്പുകൾക്ക് ഗുണകരമാകുമോ?
ആവശ്യമായ സാഹചര്യങ്ങളിൽ കള്ളു ഷാപ്പുകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അധികാരവും ടോ‍ഡി ബോർഡുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ നിയമത്തിൽ അനുശാസിക്കുന്നുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ ഈ മേഖലയിലേക്ക് ബോർഡ് നേരിട്ട് പ്രവേശിക്കേണ്ടെന്നാണ് തീരുമാനം. ഏറ്റെടുത്ത് നടത്താൻ ആളില്ലാതെ വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഷാപ്പ് നടത്തിപ്പിനെ കുറിച്ച് ബോർഡ് ആലോചിക്കുകയുള്ളു.
അതേസമയം ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നും കള്ളു ഷാപ്പുകൾക്ക് പാലിക്കേണ്ട ദൂരപരിധി ബാറുകളേക്കാളും മദ്യ വിൽപന ശാലകളേക്കാളും കൂടുതലാണ്. 400 മീറ്റർ എന്ന ദൂരപരിധി വ്യവസ്ഥയാണ്, കള്ളു ഷാപ്പുകൾ നവീകരിക്കുന്നതിനുള്ള മുഖ്യ തടസം. കാരണം ഈ നിബന്ധന പാലിച്ച് അനുയോജ്യമായ സ്ഥലം കള്ളു ഷാപ്പുകൾക്കായി കണ്ടെത്തുകയെന്നത് ശ്രമകരമാണ്. അതിനാൽ ദൂരപരിധി നിയമത്തിൽ ഇളവ് ചെയ്യുന്നതിനെ കൂടി ആശ്രയിച്ചിരിക്കും കള്ളു ഷാപ്പുകൾക്കുള്ള പ്രയോജനം.

X
Top