ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ

വിഴിഞ്ഞം: സെപ്റ്റംബറിൽ ആദ്യ കപ്പൽ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികൾ ബെർത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു മാത്രം.

രണ്ടു മാസത്തിനുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നതെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 300 മീറ്റർ നീളമുള്ള ബെർത്ത് ആണ് സജ്ജമാവുകയെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി ബെർത്ത് ചട്ടക്കൂടിനു മുകളിൽ സ്ലാബ് സ്ഥാപിച്ചുറപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

ഇതു പകുതിയിലേറെ പൂർത്തിയായി. ഈ ജോലി കൂടുതൽ സുഗമവും സൗകര്യപ്രദവുമായി നിർവഹിക്കുന്നതിന് ഇതിനു മുകളിൽ സജ്ജമാക്കിയിരുന്ന ലോഡ് ഔട്ട് സംവിധാനം പൊളിച്ചു നീക്കിത്തുടങ്ങി.

സ്ലാബിനു മുകളിൽ നിശ്ചിത കനത്തിൽ കോൺക്രീറ്റ് സ്ഥാപിക്കുന്നതോടെ ബെർത്ത് സംബന്ധിയായ പ്രധാന ജോലി പൂർത്തിയാവും.

ബെർത്തിനു മുന്നിലാണ് കപ്പൽ അടുക്കുന്നത്. ബെർത്തും കപ്പലും തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ ഫെൻഡേഴ്സ് എന്നറിയുന്ന സാങ്കേതിക സംവിധാനമടക്കമുള്ളവയും സ്ഥാപിക്കും.

ബെർത്തിനു തൊട്ടു പിന്നിലായി സജ്ജമാകുന്ന ബാക്ക് അപ് യാഡ് ആണ് ശേഷിക്കുന്ന നിർമിതിയിലെ രണ്ടാമത്തേത്.

ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ മുകളിൽ ഇന്റർലോക്ക് പാകി യാഡ് സജ്ജമാക്കും.

കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള കയറ്റിറക്കു സാധനങ്ങൾ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിർമാണവും സമീപത്ത് പുരോഗതിയിലാണ്.

തുറമുഖത്തെത്തുന്ന കണ്ടെയ്നർ വാഹികളായ ട്രെയിലറുകൾ, മറ്റു യന്ത്ര സംവിധാനങ്ങൾ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറിൽ ആദ്യം എത്തുന്ന കപ്പലിൽ 8 ഷോർട് ഷിപ് ക്രെയിനുകളിൽ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതർ പറഞ്ഞു.

ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താൻ സജ്ജമാണ്. കപ്പൽ അടുക്കാൻ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവിൽ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

X
Top