ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

5ജി സൗജന്യ സേവനം ടെലികോം കമ്പനികള്‍ തുടർന്നേക്കും

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍ ഒരുവര്‍ഷത്തേക്ക് കൂടി തുടര്‍ന്നേക്കും. 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറവായതുകൊണ്ട് തന്നെ പ്രത്യേക പ്ലാനുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കില്ലെന്നാണ് വിലയിരുത്തല്‍.

4ജിയെ അപേക്ഷിച്ച് 5ജി വേഗത കൂടുതലാണെങ്കിലും യൂസര്‍ എക്‌സ്പീരിയന്‍സില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാരണം. നിലവില്‍ രാജ്യത്തെ ആകെ സ്മാര്‍ട്ട്‌ഫോണുകളില്‍ 12 ശതമാനം മാത്രമാണ് 5ജി പിന്തുണയുള്ളത്. ഈ സാഹചര്യത്തില്‍ സാധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ 5ജിയില്‍ നിന്നുള്ള വരുമാന സാധ്യത (Monetising) കുറവാണെന്നാണ് എയര്‍ടെല്ലിന്റെ നിഗമനം.

ഭാരതി എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നത്. 4ജി പാക്കേജ് ചാര്‍ജ് ചെയ്യുന്ന എല്ലാവര്‍ക്കും ഇരുകമ്പനികളും 5ജി നല്‍കുന്നുണ്ട്. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ 5ജി ലഭിക്കുന്നത്.

2023ല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗിനാവും ടെലികോം കമ്പനികള്‍ പ്രാധാന്യം നല്‍കുക.

X
Top