Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അസമിൽ 40,000 കോടി രൂപയുടെ അർദ്ധചാലക യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ലക്ഷ്യമിടുന്നു

അസം : ഏകദേശം 40,000 കോടി രൂപ മുതൽമുടക്കിൽ അസമിൽ അർദ്ധചാലക സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.“ഏകദേശം 40,000 കോടി രൂപ അടങ്കലുള്ള ഒരു നിർദ്ദേശം അവർ ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക അസംബ്ലി, പാക്കേജിംഗ് പ്ലാന്റ് എന്നിവയെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ചർച്ചകളിൽ തൃപ്തരായ അവർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.

വ്യവസായവൽക്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വലിയ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടാകുമെന്നും കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിൽ 1,000 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം സെമികണ്ടക്ടർ നിർമ്മാണ, ഇലക്ട്രോണിക് ഉൽപ്പാദന നയത്തിന് സംസ്ഥാന മന്ത്രിസഭ ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.

X
Top