യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ബലഹീനത പ്രകടമാക്കി ആര്‍ബിഐ കണക്കുകള്‍, നടപടികള്‍ അനിവാര്യം

ന്യൂഡല്‍ഹി:2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം വ്യക്തമാക്കുന്നു. സമ്പദ് വ്യവസ്ഥ സാധാരണ നിലയിലായെന്നും കോവിഡ് -19 നെതിരായ ഏകോപിത ധന-സാമ്പത്തിക ചുവടുവെപ്പുകള്‍ വിജയമായെന്നും കണക്കുകള്‍ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 2024 സാമ്പത്തികവര്‍ഷം, ദുര്‍ബലത പ്രകടമാക്കുകയാണ്. ഒന്നാം പാദത്തെ കണക്കുകള്‍ പുറത്തുവരുന്നതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പണലഭ്യതക്കുറവാണ് കടുത്ത വെല്ലുവിളി.

വായ്പകളുടെ വര്‍ദ്ധനവിനനുസരിച്ച് ഡെപോസിറ്റ് ഉയരുന്നില്ല. കൂടാതെ വ്യവസ്ഥാപിതമായ ലിക്വിഡിറ്റി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ്. ഇതുകാരണം ബാങ്കുകളിലേയ്ക്ക് പണമൊഴിക്കേണ്ടത് അനിവാര്യമാകുന്നു.

എംഎസ്എഫിന്റെ (മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി) ആവശ്യകത 40 മടങ്ങ് അധികമായി. ചെറുകിട, ദുര്‍ബലമായ വാണിജ്യബാങ്കുകളെയാണ് പണക്കുറവ് കൂടുതല്‍ അടലട്ടുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ചെലവ് കുറഞ്ഞ, കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (സിഎഎസ്എ) നിക്ഷേപങ്ങള്‍ കുറഞ്ഞതും തിരിച്ചടിയാണ്.

പ്രശ്‌നത്തിന് ദ്രുതഗതിയില്‍ പരിഹാരം ആവശ്യമാണ്, ആഗോള ചെറുകിട ബാങ്കുകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി, റിപ്പോര്‍ട്ട് പറയുന്നു.

X
Top