കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ശക്തമായ നാലാം പാദ ഫലങ്ങള്‍: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 10 ശതമാനത്തിലധികം ഉയര്‍ന്നു

മുംബൈ: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ശക്തമായ ഫലങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് സുസ്ലോണ്‍ എനര്‍ജി ഓഹരി 10.33 ശതമാനം ഉയര്‍ന്നു. 11.75 രൂപയിലായിരുന്നു ക്ലോസിംഗ്. 320 കോടി രൂപയാണ് വിന്‍ഡ് എനര്‍ജി സൊല്യൂഷന്‍സ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം.

ഒരു വര്‍ഷം മുന്‍പ് 193 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം അറ്റാദായം 2877 കോടി രൂപ. മുന്‍വര്‍ഷത്തില്‍ 166 കോടി രൂപ നഷ്ടമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

വരുമാനം നാലാംപാദത്തില്‍ അതേസമയം 1699 കോടി രൂപയായി താഴ്ന്നു. എന്നാല്‍ ചെല് 2511.70 കോടി രൂപയില്‍ നിന്നും 1628.39 കോടി രൂപയായിട്ടുണ്ട്. എബിറ്റ 233 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 7.9 ശതമാനത്തില്‍ നിന്നും 13.8 ശതമാനമായി.

വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 5947 കോടി രൂപയാണ്. മുന്‍വര്‍ഷത്തിലിത് 6520 കോടി രൂപയായിരുന്നു. കടം 5796 കോടി രൂപയില്‍ നിന്നും 1180 കോടി രൂപയാക്കി കുറച്ചു.

X
Top