നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സ്റ്റീല്‍ കയറ്റുമതിയില്‍ 54 ശതമാനത്തിൻറെ ഇടിവ്

ഡെല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കയറ്റുമതി 54.1 ശതമാനം കുറഞ്ഞ് 4.74 ദശലക്ഷം ടണ്ണിലേക്കാണ് ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എത്തിയത്.

മേയ് മാസത്തിലാണ് എട്ട് സ്റ്റീല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയത്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള വിപണിയിലെ പങ്കാളിത്തം ഉയര്‍ത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് ഇത് തിരിച്ചടിയായി.

ഉയര്‍ന്ന കയറ്റുമതി തീരുവ ചരക്ക് നീക്കത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. നവംബറില്‍ ഈ തീരുവ ഉപേക്ഷിച്ചെങ്കിലും സ്റ്റീല്‍ നിര്‍മാതാക്കള്‍ അന്താരാഷ്ട്ര വിപണിയിലെ വിപണി പങ്കാളിത്തം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സ്റ്റീല്‍ ഉത്പാദനം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 5.7 ശതമാനം ഉയര്‍ന്ന് 87.9 ദശലക്ഷം ടണ്ണാവുകയും, ഉപഭോഗം 11.5 ശതമാനം ഉയര്‍ന്ന് 85.5 ദശലക്ഷം ടണ്ണിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ കാലത്തെ ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.4 ശതമാനം ഉയര്‍ന്നു.

ക്രൂഡ് സ്റ്റീല്‍ ഉത്പാദനം അഞ്ച് ശതമാനം ഉയര്‍ന്ന് 92.5 ദശലക്ഷം ടണ്ണായി.

X
Top