Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഭക്ഷണപാക്കറ്റിലെ സ്റ്റാർ റേറ്റിങ്ങിനെച്ചൊല്ലി ഭിന്നത

ന്യൂഡൽഹി: ഇന്ത്യയിൽ പാക്കേജ് ചെയ്തു വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ. സ്റ്റാർ റേറ്റിങ് വഴിയുള്ള ലേബലിങ്ങായിരുന്നു കരടുരേഖയിൽ നിർ‍ദേശിച്ചിരുന്നത്.

എന്നാൽ, ഈ രീതി ഫലപ്രദമാകില്ലെന്നും പാക്കറ്റ് കവറിൽ നേരിട്ടുള്ള മുന്നറിയിപ്പു നൽകുന്നതാണ് ഗുണം ചെയ്യുകയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, എയിംസ് എന്നിവ നിലപാട് അറിയിച്ചതാണു പ്രധാന തടസ്സം.

ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യഗുണനിലവാരം കണക്കിലെടുത്ത്, സ്റ്റാർ റേറ്റിങ് നൽകാനായിരുന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ നീക്കം. അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനു നേരിട്ടുള്ള മുന്നറിയിപ്പാകും നല്ലതെന്നാണ് ഐസിഎംആറും എയിംസും നിലപാട് എടുത്തത്.

എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ ഉൽപാദക കമ്പനികൾ സ്റ്റാർ റേറ്റിങ്ങിനെ അനുകൂലിച്ചു. ഓരോ ഭക്ഷ്യവസ്തുവിലെയും അടിസ്ഥാനഘടകങ്ങളും എത്ര ശതമാനം വീതമെന്നും മാത്രം രേഖപ്പെടുത്തുന്നതാണ് നിലവിലെ രീതി.

ഇതു പരിഷ്കരിച്ചുള്ളതാണ് സ്റ്റാർ റേറ്റിങ്. കൂടുതൽ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾക്കു കൂടുതൽ സ്റ്റാർ റേറ്റിങ് ലഭിക്കും. സ്റ്റാർ രേഖപ്പെടുത്തുമെന്നല്ലാതെ, ഭക്ഷ്യവസ്തുക്കളിലെ ഘടകപദാർഥകളുടെ തോത്(ഉപ്പ്, പഞ്ചസാര തുടങ്ങിയവ) അറിയാനാകില്ല.

ഇവയുടെ കണക്ക് വെറുതെ നൽകുന്നതിനപ്പുറം ഇവ ആരോഗ്യകരമാണോ അല്ലയോ എന്നത് അറിയാനാകുമെന്നാണ് സ്റ്റാ‍ർ റേറ്റിങ്ങിന്റെ നേട്ടമായി പറഞ്ഞത്.

X
Top