എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം. രാജ്യത്തിൻറെ വളർച്ചക്ക് നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും നിർണായകമാണെന്നും സുബ്രഹ്മണ്യം.

സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് മുന്നിലെത്താനുള്ള അവസരമാണിതെന്നും, 2030 ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു.

പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ (പിഎഎഫ്ഐ) സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2027 ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് യോജിച്ച മഹത്തായ തന്ത്രം ആവശ്യമാണ്.

നിലവിൽ, യുഎസ് ഡോളർ മൂല്യത്തിൽ,ഏകദേശം 3.7 ട്രില്യൺ യുഎസ് ഡോളർ വലുപ്പമുള്ള അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. 2047 ഓടെ ആഗോള തലത്തിൽ ഇന്ത്യ കൂടുതൽ പ്രാധാന്യം നേടിയെടുക്കും, അദ്ദേഹം പറഞ്ഞു.

2047-ഓടെ ഇന്ത്യ ജനസംഖ്യാശാസ്‌ത്രപരമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിൽ ഒന്നായി മാറുമെന്നും പ്രതിശീർഷ വരുമാനം ഏകദേശം 18,000 ഡോളർ മുതൽ 20,000 ഡോളർ വരെയാകുമെന്നും സുബ്രഹ്മണ്യം പറഞ്ഞു.

“പ്രകൃതി ദുരന്തങ്ങളും ദാരിദ്ര്യവും പോലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കഴിഞ്ഞ ദശകത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഒരു പ്രധാന ആഗോള സമ്പദ് വ്യവസ്ഥയായി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും നിർണായകമാണെന്നും വളർച്ചയെ നയിക്കാൻ നഗരങ്ങൾ സാമ്പത്തിക കേന്ദ്രങ്ങളായി രൂപകൽപന ചെയ്തിട്ടുണ്ടെന്നും സുബ്രഹ്മണ്യം പറഞ്ഞു.

X
Top