പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ധനകാര്യ സേവന ബിസിനസ്സുകളുടെ ലയനത്തിന് ശ്രീറാം ഗ്രൂപ്പിന് ആർബിഐയുടെ അനുമതി

മുംബൈ: ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവയെ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനിയുമായി ലയിപ്പിക്കുന്നതിന് ശ്രീറാം ഗ്രൂപ്പിന് ആർബിഐയുടെ അംഗീകാരം ലഭിച്ചു. ഒരു കത്തിലൂടെ ലയന പദ്ധതിയോട് യാതൊരു എതിർപ്പുമില്ലെന്ന് ആർബിഐ അറിയിച്ചതായി ശ്രീറാം ഗ്രൂപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ, വിവിധ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകൾ യോഗം ചേർന്ന് എസ്‌സി‌എല്ലും എസ്‌സിയുഎഫും എസ്ടിഎഫ്സിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ആവശ്യമായ അംഗീകാരങ്ങളുടെ കൂട്ടത്തിൽ ആർബിഐ നൽകിയ അനുമതി ഉൾപ്പെടുന്നതായും, പദ്ധതി നടപ്പിലാക്കുന്നതിന് ഐആർഡിഎയിൽ നിന്നും മറ്റ് റെഗുലേറ്റർമാരിൽ നിന്നും അനുമതി നേടേണ്ടതുണ്ട് എന്നും കമ്പനി അറിയിച്ചു.

കൊമേഴ്സ്യൽ വാഹന വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ചെറുകിട എന്റർപ്രൈസ് ഫിനാൻസ് എന്നീ എല്ലാ വായ്പാ ഉത്പന്നങ്ങളും ഒരുമിച്ച് കൊണ്ടുവരാൻ ഈ ലയനം കമ്പനിയെ സഹായിക്കും. ഇതിനകം 1.8 ലക്ഷം കോടി രൂപയുടെ ആസ്തി ശ്രീറാം ഗ്രൂപ്പിനുണ്ട്. സംയോജിത സ്ഥാപനത്തിന്, എസ്ടിഎഫ്‌സിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായ ഉമേഷ് രേവങ്കർ വൈസ് ചെയർമാനായും, ശ്രീറാം സിറ്റിയുടെ എംഡിയായ വൈഎസ് ചക്രവർത്തി എംഡിയും സിഇഒയും ആയിരിക്കുമെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, നിലവിലുള്ളതും പുതിയതുമായ സാമ്പത്തിക ഉൽപ്പന്നങ്ങൾ പുതുതായി നിർമ്മിക്കുന്ന സൂപ്പർ ആപ്പിൽ വിതരണം ചെയ്യുന്നതിലൂടെ ഡിജിറ്റൽ വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അടുത്ത സാമ്പത്തിക വർഷം ഒന്നാം പാദത്തോടെ സൂപ്പർ ആപ്പ് അവതരിപ്പിക്കുമെന്നും സ്ഥാപനം അറിയിച്ചു.

X
Top