ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സേവന മേഖലയിലെ വളര്‍ച്ച പത്ത് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡൽഹി: ഏറ്റവും പുതിയ സര്‍വേ ഡാറ്റ പ്രകാരം, ഇന്ത്യയുടെ സേവന മേഖല ജൂണില്‍ 10 മാസത്തെ ഉയര്‍ന്ന നിലയിലെത്തി.

മെയ് മാസത്തിലെ 60.2 ല്‍ നിന്ന് എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പിഎംഐ) ജൂണില്‍ 60.5 ആയാണ് ഉയര്‍ന്നത്. ഇത് ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, ഉപഭോക്തൃ സേവനങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളിലെ ശക്തമായ വളര്‍ച്ചാ വേഗതയെ സൂചിപ്പിക്കുന്നു.

2024 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ജൂണ്‍ മാസത്തിലെ പുതിയ ഓര്‍ഡറുകളില്‍ കണ്ടത്. ആഭ്യന്തര വിപണിയുടെ സ്ഥിരതയും, കയറ്റുമതി ഓര്‍ഡറുകളിലെ വര്‍ദ്ധനവും സേവന മേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടം ലഭിക്കാന്‍ വഴിയൊരുക്കി.

ഏഷ്യ, മിഡില്‍ ഈസ്റ്റ്, യുഎസ് എന്നീ പ്രധാന അന്താരാഷ്ട്ര വിപണികളില്‍ നിന്നുള്ള ഡിമാന്‍ഡ് മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെട്ടതായാണ് സര്‍വേയില്‍ പങ്കെടുത്ത കമ്പനികള്‍ അറിയിച്ചത്.

സേവന മേഖലയിലെ ഈ സ്ഥിരതയുള്ള വളര്‍ച്ച തൊഴില്‍ നിര്‍മാണത്തിലും പ്രതിഫലിച്ചു. 2024 ജൂണ്‍ മാസം തുടര്‍ച്ചയായി 37-ാം തവണ തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, അതിന്റെ വേഗത ദീര്‍ഘകാല ശരാശരിയെ മറികടന്നു.

ഉപഭോക്തൃ സേവന മേഖലയിലാണ് ചെലവിന്റെ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. മറുവശത്ത്, ഔട്ട്പുട്ട് ചാര്‍ജുകള്‍ ഏറ്റവും വേഗത്തില്‍ ഉയര്‍ന്നത് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളിലായിരുന്നു.

എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക 14 മാസത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റം ജൂണില്‍ രേഖപ്പെടുത്തി മേയില്‍ 59.3 ആയത് ജൂണില്‍ 61 ആയി ഉയര്‍ന്നു. കോമ്പോസിറ്റ് പിഎംഐ സൂചിക നിര്‍മ്മാണ, സേവന മേഖലകളുടെ സമന്വിത അവലോകനമാണ്.

ഏകദേശം 400 സേവന മേഖലാ സ്ഥാപനങ്ങളുടെ സര്‍വേ ഫലങ്ങളില്‍ നിന്ന് എസ് & പി ഗ്ലോബല്‍ ആണ് ഈ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്.

X
Top