എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

20 ഓളം ഇതര നിക്ഷേപ സ്ഥാപനങ്ങള്‍ക്കെതിരെ സെബി അന്വേഷണം

മുംബൈ: 10,000 കോടി രൂപ കൈകാര്യം ചെയ്യുന്ന 20 തോളം ഇതര നിക്ഷേപ ഫണ്ടുകളുടെ (എഐഎഫ്) പ്രവര്‍ത്തന രീതികള്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓപ് ഇന്ത്യ (സെബി) അന്വേഷണവിധേയമാക്കുന്നു. സുതാര്യത സംബന്ധിച്ച ആരോപണങ്ങളാണ് സെബി അന്വേഷിക്കുന്നത്.

ഡിവിഡന്റ് സ്ട്രിപ്പിംഗ്, അപര്യാപ്തമായ വൈവിധ്യവല്‍ക്കരണം, നിയന്ത്രണത്തിലെ പെട്ടെന്നുള്ള മാറ്റം, പ്രസ്താവിച്ച നിക്ഷേപ മാന്‍ഡേറ്റ് പാലിക്കാത്തത്, താല്‍പ്പര്യ വൈരുദ്ധ്യങ്ങള്‍, മൂല്യനിര്‍ണ്ണയ നയങ്ങള്‍, മുന്‍ഗണനാ പേഔട്ടുകള്‍, ഔട്ട്‌സോഴ്‌സിംഗ് മാനേജ്‌മെന്റ് (നിക്ഷേപങ്ങളുടെ) എന്നിവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

എഐഎഫുകള്‍ മറ്റ് ഇക്വിറ്റി നിക്ഷേപങ്ങളെപ്പോലെ സുരക്ഷിതമായിരിക്കണമെന്ന് സെബിയുടെ മുഴുവന്‍ സമയ ഡയറക്ടറായ അശ്വനി ഭാട്ടിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ളതിനാല്‍ എഐഎഫ് റിസ്‌ക്ക് കൂടിയ ഫണ്ടുകളാണ്.

കാറ്റഗറി I, കാറ്റഗറി II, കാറ്റഗറി III എന്നിങ്ങനെയാണ് എഐഎഫ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാറ്റഗറി കക വിന് ഒഴികെ മറ്റുള്ളവയ്ക്ക് കടമെടുത്ത ഫണ്ടുകള്‍ ഉപയോഗിക്കാം.

X
Top