ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

സഹാറ ഗ്രൂപ്പ് സ്ഥാപനത്തിന്റെയും സുബ്രതോ റോയിയുടേയും അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ സെബി

മുംബൈ: സഹാറ ഗ്രൂപ്പിന്റെയും മേധാവി സുബ്രത റോയിയുടെയും ബന്ധപ്പെട്ടവരുടേയും ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഉത്തരവിട്ടു. അനധികൃത കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (ഒഎഫ്‌സിഡി) ഇഷ്യു ചെയ്ത ഇവര്‍ക്കെതിരെ സെബി 6 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ തുക കണ്ടുകെട്ടുന്നതിനാണ് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്യുന്നത്.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനെ (ഇപ്പോള്‍ സഹാറ കമ്മോഡിറ്റി സര്‍വീസസ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്നു) തിരെയും സുബ്രത റോയ്, അശോക് റോയ് ചൗധരി, രവി ശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കെതിരെയുമുള്ള 6.42 കോടി രൂപയുടെ റിക്കവറി നടപടികളാണ് സെബി ആരംഭിച്ചിരിക്കുന്നത്. പലിശയും ഇതുവരെയുള്ള ചെലവുകളും ചാര്‍ജ്ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് അനുവദിക്കരുതെന്ന് ബാങ്കുകളെ ചട്ടം കെട്ടിയിട്ടുണ്ട്.

അതേസമയം പണം ക്രെഡിറ്റ് ചെയ്യാനാകും. ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കൗണ്ടുകളും അറ്റാച്ച് ചെയ്യപ്പെടും. മേല്‍പറഞ്ഞ കക്ഷികള്‍ക്കെതിരെ പിഴ ചുമത്തി ജൂണിലാണ് സെബി ഉത്തരവിറക്കുന്നത്. 2008-09 കാലഘട്ടത്തിലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനും ഒഎഫ്സിഡികള്‍ ഇഷ്യു ചെയ്തത്.

X
Top