കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എസ്ബിഐ നാലാംപാദം: അറ്റാദായം 83 ശതമാനം ഉയര്‍ന്ന് 16695 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം, 16,694 കോടി രൂപ,രേഖപ്പെടുത്തി.മുന്‍വര്‍ഷത്തെ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 83 ശതമാനം അധികമാണിത്. 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 50232 കോടി രൂപ.

2021-22 സാമ്പത്തികവര്‍ഷത്തില്‍ 31675 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അറ്റ പലിശ വരുമാനം 29.5 ശതമാനം ഉയര്‍ന്ന് 40392 കോടി രൂപ. ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചിട്ടുണ്ട്.

2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 90027 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 1.12 ലക്ഷം കോടി രൂപയായിരുന്നു. ജിഎന്‍പിഎ റേഷ്യോ നാലാംപാദത്തില്‍ 278 ശതമാനമായാണ് ഇടിഞ്ഞത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.97 ശതമാനമായിരുന്നു ജിഎന്‍പിഎ റേഷ്യോ. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) മുന്‍വര്‍ഷത്തെ 27965 കോടി രൂപയില്‍ നിന്നും നാലാംപാദത്തില്‍ 21466 കോടി രൂപയായി. എന്‍എന്‍പിഎ റേഷ്യോ 1.02 ശതമാനത്തില്‍ നിന്നും 0.67 ശതമാനമായി .

ട്രഷറി വിഭാഗം വരുമാനം 28470 കോടി രൂപയാണ്. 24098 കോടി രൂപയില്‍ നിന്നുള്ള ഉയര്‍ച്ച. കോര്‍പറേറ്റ്,ഹോള്‍സെയില്‍ ബാങ്കിംഗ് ഓപറേഷന്‍സ് 19825 കോടി രൂപയില്‍ നിന്നും 29505 കോടി രൂപയായപ്പോള്‍ റീട്ടെയ്ല്‍ ബാങ്കിംഗ് 38075 കോടി രൂപയില്‍ നിന്നും 48091 കോടി രൂപ.നിക്ഷേപ വളര്‍ച്ച നാലാംപാദത്തില്‍ 9.19 ശതമാനമാണ്.

കറന്റ് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് (സിഎസ്എ) നിക്ഷേപം 4.95 ശതമാനമാണ് വളര്‍ന്നത്. സിഎഎസ്എ റേഷ്യോ 43.80 ശതമാനമാണ്. ബാങ്ക് ഓഹരി വ്യാഴാഴ്ച 2.06 ശതമാനം താഴ്ന്ന് 574.20 രൂപയിലെത്തി.

X
Top