കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബ്രിക് വര്‍ക്ക് റേറ്റിംഗിന്റെ ലൈസന്‍സ് റദ്ദാക്കിയ സെബി ഉത്തരവ് എസ്എടി മരവിപ്പിച്ചു

ന്യൂഡല്‍ഹി: ബ്രിക് വര്‍ക്ക് റേറ്റിംഗ്‌സ് ഇന്ത്യയുടെ ലൈസന്‍സ് റദ്ദാക്കിയ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിധിയ്‌ക്കെതിരെ സെക്യൂരിറ്റീസ്അപ്പീല്‍ ട്രൈബ്യൂണല്‍ (എസ്എടി). സെബി ഉത്തരവ് റദ്ദാക്കി ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചു.നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒക്ടോബറില്‍ റേറ്റിംഗ് ഏജന്‍സിയുടെ ലൈസന്‍സ് മരവിപ്പിച്ചിരുന്നു.

എന്നാല്‍ ബ്രിക് വര്‍ക്ക് റേറ്റിംഗിന്റെ നിയമലംഘനം മന: പൂര്‍വമല്ലെന്ന് എസ്എടി ഉത്തരവില്‍ പറയുന്നു. നിയമലംഘനങ്ങളെക്കുറിച്ചുള്ള റെഗുലേറ്ററുടെ കണ്ടെത്തലുകള്‍ ട്രൈബ്യൂണല്‍ ഭാഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉചിതമായ പിഴ ചുമത്തുന്നതിനായി വിഷയം സെബിക്ക് കൈമാറുകയും ചെയ്തു.

ബ്രിക് വര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കി 2022 ഒക്ടോബറിലാണ് സെബി ഉത്തരവിറക്കുന്നത്. നിര്‍ബന്ധമായും പാലിക്കേണ്ട വൈദഗ്ധ്യവും പരിചരണവുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനെതിരെ ബ്രിക്ക് വര്‍ക്ക് എസ്എടിയെ സമീപിക്കുകയായിരുന്നു. സെബിയുടെ കീഴിലുള്ള ഏഴ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നാണ് ബ്രിക്ക് വര്‍ക്ക്. കാനറ ബാങ്ക് പ്രൊമോട്ടറും തന്ത്രപരമായ പങ്കാളിയുമാണ്:

ക്രിസില്‍, കെയര്‍, ഇക്ര, ഫിച്ച്, ഇഫോമെറിക്സ് റേറ്റിംഗ്, അക്യൂട് റേറ്റിഗ്സ് ആന്റ് റിസര്‍ച്ച് എന്നിവയാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മമറ്റ് റേറ്റിംഗ് ഏജന്‍സികള്‍.

ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയ്ക്കെതിരെ സെബി നടത്തിയ ആദ്യ അടച്ചുപൂട്ടല്‍ നടപടിയായിരുന്നു ബ്രിക്ക് വര്‍ക്കിനെതിരെയുള്ളത്.

X
Top