Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

പ്രധാന നഗരങ്ങളിലെ ആഡംബര ഭവന വില്‍പ്പന 151 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു. ആഢംബര ഭവന വില്‍പനയില്‍ 216 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മുന്നിട്ടുനില്‍ക്കുന്നു. ഡല്‍ഹി-എന്‍സിആറിന് പുറമെ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള യൂണിറ്റുകള്‍ക്ക് ഉയര്‍ന്നഡിമാന്റുണ്ടായി.

എന്നിരുന്നാലും, ബെംഗളൂരുവിലെ ആഡംബര വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. ‘2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ മൊത്തം 78,000 ഭവന യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ഈ കാലയളവില്‍ ഏകദേശം 81,000 യൂണിറ്റുകള്‍ ലോഞ്ച് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 49 ശതമാനം മിഡ് എന്‍ഡ് വിഭാഗത്തില്‍ പെട്ടവയാണ്. തുടര്‍ന്ന് താങ്ങാനാവുന്ന / ബജറ്റ് പ്രോജക്റ്റുകള്‍’ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുംബൈയില്‍ മൊത്തം ഭവന വില്‍പ്പന 44 ശതമാനവും ഹൈദരാബാദില്‍ 800 ശതമാനവും കൊല്‍ക്കത്തയില്‍ 100 ശതമാനവും പൂനെയില്‍ 13 മടങ്ങും ഉയര്‍ന്നു. മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടള്‍ യൂണിറ്റുകളുടെ വില്‍പ്പനയുടെ 62 ശതമാനം വഹിക്കുന്നു.

മൊത്തം ഭവന യൂണിറ്റുകളുടെ എണ്ണത്തില്‍ മുംബൈ (19,000 യൂണിറ്റ്), പൂനെ (18,000 യൂണിറ്റ്), ഡല്‍ഹി-എന്‍സിആര്‍ (11,600 യൂണിറ്റ്), ബെംഗളൂരു (11,500 യൂണിറ്റ്) എന്നിവയാണ് മുന്നില്‍. പകര്‍ച്ചവ്യാധിക്ക് ശേഷം ആഡംബര ഭവനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങള്‍ മുന്‍ഗണനനല്‍കുന്നു.

X
Top