ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യ

മുംബൈ: സാമ്പത്തികവര്‍ഷം 2022 ല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ദാതാവായി. ഇപ്പോള്‍ കല്‍ക്കരിയുടെ കാര്യത്തിലും സമാന പ്രവണതയാണ് ദൃശ്യമാകുന്നത്.

ഇന്ത്യയിലേയ്ക്ക് കല്‍ക്കരി എത്തിക്കുന്നതില്‍ നിലവില്‍ യുഎസിനൊപ്പമാണ് റഷ്യയുടെ സ്ഥാനം. രാജ്യത്തിന്റെ മൊത്തം കല്‍ക്കരി ഇറക്കുമതിയുടെ 13.7 ശതമാനം യുഎസ് സാധ്യമാക്കുമ്പോള്‍ 13.4 ശതമാനമാണ് റഷ്യയുടെ പങ്ക്.

മാത്രമല്ല, മറ്റ് മേഖലകളിലും ഇന്ത്യ-റഷ്യ സഹകരണം ശക്തമാകുകയാണ്. 2019 തൊട്ട് 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങളുടെ 36 ശതമാനവും നിവര്‍ത്തിച്ചത് റഷ്യയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം പ്രതിരോധ രംഗത്ത് യുഎസിന്റെ പങ്ക് 13 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നതില്‍ പ്രസിഡന്റ് ട്രമ്പ് അസ്വസ്ഥനാണ്.

ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്താന്‍ വ്യാഴാഴ്ച അദ്ദേഹം തയ്യാറായിരുന്നു.

X
Top