
മോസ്കോ: ചൈനയുടെ യുവാൻ, ഇന്ത്യയുടെ രൂപ, തുർക്കിയുടെ ലിറ എന്നീ കറൻസികൾ വാങ്ങാൻ റഷ്യ. വെൽത്ത് ഫണ്ടിലേക്കായാണ് റഷ്യ കറൻസി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം.
ചരിത്രത്തിലാദ്യമായാണ് വെൽത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറൻസികൾ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനിൽക്കുന്നതിനാൽ ഡോളറും യുറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നിൽ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങുന്നതിനായി റഷ്യ ചർച്ചകൾ ആരംഭിച്ചത്.
നേരത്തെ അധിക വിൽപനയിലൂടെ ലഭിച്ച പണം കറൻസികളിൽ നിക്ഷേപിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യൻ സർക്കാറിനോട് കേന്ദ്രബാങ്ക് ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.