അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും നേരിയ തോതില്‍ കരകയറി രൂപ

മുംബൈ: രൂപ വ്യാഴാഴ്ച, ഡോളറിനെതിരെ 7 പൈസ നേട്ടത്തില്‍ 88.68 നിരക്കില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സ്‌പോട്ട് വിപണി ഇടപെടല്‍ മൂലമാണിത്. അല്ലാത്തപക്ഷം സാഹചര്യങ്ങള്‍ പ്രതികൂലമായി തുടര്‍ന്നു.

ശക്തമായ യുഎസ് ഡോളറും ദുര്‍ബലമായ ആഭ്യന്തര ഇക്വിറ്റി വിപണിയും ഉദാഹരണം. എച്ച് വണ്‍ബി വിസാ ഫീസ് വര്‍ദ്ധനവും ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും കൂടുതല്‍ സമ്മര്‍ദ്ദമുയര്‍ത്തി.

കൂടാതെ ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍. 88.65 നിരക്കിലായിരുന്നു ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ തുടക്കം.പിന്നീട് ഇന്‍ട്രാഡേ ഉയര്‍ച്ചയായ 88.60 ത്തിലേയ്ക്കും താഴ്ചയായ 88.70 നിരക്കിലേയ്ക്കുമെത്തിയെങ്കിലും 88.68 നിരക്കില്‍ ക്ലോസ് ചെയ്തു.

ബുധനാഴ്ച 2 പൈസ നഷ്ടത്തില്‍ 88.75 നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ സൂചിക 0.07 ശതമാനം താഴ്ന്ന് 97.80 നിരക്കിലും ബ്രെന്റ് 0.39 ശതമാനം താഴ്ന്ന് ബാരലിന് 69.04 ഡോളറിലുമാണുള്ളത്. ഇരു സൂചികകളും ശക്തമായ നില തുടരുന്നു.

X
Top