ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും നേരിയ തോതില്‍ കരകയറി രൂപ

മുംബൈ: രൂപ വ്യാഴാഴ്ച, ഡോളറിനെതിരെ 7 പൈസ നേട്ടത്തില്‍ 88.68 നിരക്കില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സ്‌പോട്ട് വിപണി ഇടപെടല്‍ മൂലമാണിത്. അല്ലാത്തപക്ഷം സാഹചര്യങ്ങള്‍ പ്രതികൂലമായി തുടര്‍ന്നു.

ശക്തമായ യുഎസ് ഡോളറും ദുര്‍ബലമായ ആഭ്യന്തര ഇക്വിറ്റി വിപണിയും ഉദാഹരണം. എച്ച് വണ്‍ബി വിസാ ഫീസ് വര്‍ദ്ധനവും ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും കൂടുതല്‍ സമ്മര്‍ദ്ദമുയര്‍ത്തി.

കൂടാതെ ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍. 88.65 നിരക്കിലായിരുന്നു ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ തുടക്കം.പിന്നീട് ഇന്‍ട്രാഡേ ഉയര്‍ച്ചയായ 88.60 ത്തിലേയ്ക്കും താഴ്ചയായ 88.70 നിരക്കിലേയ്ക്കുമെത്തിയെങ്കിലും 88.68 നിരക്കില്‍ ക്ലോസ് ചെയ്തു.

ബുധനാഴ്ച 2 പൈസ നഷ്ടത്തില്‍ 88.75 നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ സൂചിക 0.07 ശതമാനം താഴ്ന്ന് 97.80 നിരക്കിലും ബ്രെന്റ് 0.39 ശതമാനം താഴ്ന്ന് ബാരലിന് 69.04 ഡോളറിലുമാണുള്ളത്. ഇരു സൂചികകളും ശക്തമായ നില തുടരുന്നു.

X
Top