Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

താങ്ങുവില മറികടന്ന് റബർ മുന്നേറിയതോടെ വിലസ്ഥിരത പദ്ധതി നിലച്ചു

കോട്ടയം: രണ്ടുവർഷത്തെ ഇടവേളക്കുശേഷം താങ്ങുവിലയ്ക്ക് മുകളിൽ റബർ കച്ചവടം. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇത് മറികടന്നതിനൊപ്പം റബറിന്‍റെ വ്യാപാരവില ബുധനാഴ്ച കിലോക്ക് 181ലെത്തി. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഒരു കിലോ റബറിന്‍റെ വില 180 പിന്നിടുന്നത്.

2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് റബറിന് ഉയർന്ന വില ലഭിച്ചത്. അന്ന് കിലോക്ക് 191 രൂപവരെ ലഭിച്ചെങ്കിലും പിന്നീട് താഴേക്ക് പോയി. റബർ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് അന്ന് 170 രൂപയായിരുന്നു താങ്ങുവില. ഇത് കഴിഞ്ഞ ബജറ്റിൽ 180 രൂപയായി വർധിപ്പിച്ചിരുന്നു.

ഏപ്രിൽ ഒന്നുമുതൽ വർധന നിലവിൽ വരുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ നിരക്ക് ഇതിനും മുകളിലായതോടെ സാങ്കേതികമായി വിലസ്ഥിരതാ പദ്ധതി ‘നിലച്ചു’. കമ്പോളവിലയും താങ്ങുവിലയും തമ്മിലെ വ്യത്യാസം കർഷകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് വിലസ്ഥിരതാ പദ്ധതി.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ റബർവില കുതിച്ചുകയറുകയാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് ആഭ്യന്തര മാർക്കറ്റിലും വില ഉയരുന്നത്.

എന്നാൽ, അന്താരാഷ്ട്ര മാർക്കറ്റിന് ആനുപാതികമായി ഉയർന്നിട്ടില്ല. ബുധനാഴ്ച ബാങ്കോക്ക് വിപണിയിൽ ഒരു കിലോ റബറിന് 223.77 രൂപയായിരുന്നെങ്കിൽ റബർ ബോർഡ് പ്രഖ്യാപിച്ച വില 186 രൂപയായിരുന്നു.

ഇതിനിടെ, വിലയിടിക്കാൻ ടയർ കമ്പനികൾ നീക്കം തുടങ്ങിയതായി കർഷക സംഘടനകൾ ആരോപിക്കുന്നു. റബർബോർഡ് പ്രഖ്യാപിച്ച വിലയിൽ ചരക്ക് എടുക്കാൻ കമ്പനികൾ തയാറാകുന്നില്ലെന്ന് ഇവർ പറഞ്ഞു.

അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ റബർ ഷീറ്റിന് ക്ഷാമം തുടരുന്നതിനാൽ സെപ്റ്റംബർവരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

X
Top