പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

യുപിഐയിൽ അപ്‌ഡേഷനുമായി റിസര്‍വ് ബാങ്ക്

വീണ്ടും യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) അപ്‌ഡേഷനുമായി റിസര്‍വ് ബാങ്ക്. യുപിഐ അല്ലെങ്കില്‍ ഐഎംപിഎസ് വഴി വലിയ തുകകള്‍ അയയ്ക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും.

10,000 രൂപയില്‍ കൂടുതയുള്ള പണമിടപാടുകള്‍ ഉപയോക്താക്കളുടെ അക്കൗണ്ടി ക്രെഡിറ്റ് ആകുന്നതിന് ഒരു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ ഇടപെടല്‍. പ്രസ്തുത നീക്കം നടപ്പാക്കുന്നതിനെ പറ്റി നിലവില്‍ ഉപയോക്താക്കളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്. 2026 മെയ് 8 വരെ ഉപയോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തുടര്‍ന്ന് ആര്‍ബിഐ അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും.

തട്ടിപ്പ് 22,000 കോടിയിലേയ്ക്ക്!
യുപിഐ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് തടയിടാനും ആര്‍ബിഐ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയ വിലയിരുത്തലുകള്‍ പ്രകാരം 2026 ല്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ 22,000 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

വലിയ ഇടപാടുകള്‍ക്ക് 1 മണിക്കൂര്‍ കൂളിംഗ് ഓഫ് കാലയളവ് ഏര്‍പ്പെടുത്തുന്നതോടെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ആര്‍ബിഐ വിശ്വസിക്കുന്നു.

ഒരു മണിക്കൂര്‍ എന്തിന്?
പ്രസ്തുത ഒരു മണിക്കൂര്‍ വിന്‍ഡോയില്‍ പണം അയച്ചയാള്‍ക്ക് സ്വീകര്‍ത്താവിനെ പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഇടപാട് റദ്ദാക്കാനും സാധിക്കും. 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളാണ് തട്ടിപ്പ് സംഭവങ്ങളില്‍ 45 ശതമാനവും വരുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള മൂല്യത്തിന്റെ 98.5 ശതമാനവും ഇവയാണ്.

മിക്ക തട്ടിപ്പ് കേസുകളും ഇപ്പോള്‍ സിസ്റ്റം പരാജയങ്ങളേക്കാള്‍, സോഷ്യല്‍ എന്‍ജിനീയറിംഗ് മൂലമാണെന്ന് ആര്‍ബിഐ നിരീക്ഷിക്കുന്നു. തട്ടിപ്പുകാര്‍ ഭീഷണി, പ്രേരണ പോലുള്ള നടപടികള്‍ പിന്തുടരുന്നു. ഇവര്‍ ഇരകളെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കുകയും, ചിന്തിക്കാന്‍ സമയം നല്‍കാതിരിക്കുകയും ചെയ്യുന്നു. പ്രസ്തുത ഒരു മണിക്കൂര്‍ വിന്‍ഡോ ഉപയോക്താക്കള്‍ക്ക് ചിന്തിക്കാനും, പ്രതികരിക്കാനും സമയം നല്‍കുന്നു.

എല്ലാവര്‍ക്കും ബാധകമല്ല!
പ്രസ്തുത 1 മണിക്കൂര്‍ വിന്‍ഡേ എല്ലാവര്‍ക്ക് ബാധകമല്ല എന്നുകൂടി നിങ്ങള്‍ മനസിലാക്കണം. വിശ്വസനീയ കോണ്‍ടാക്റ്റുകളെ ഈ വൈറ്റ്ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഇതുവഴി അവരുമായുള്ള ഇടപാടുകള്‍ തത്സമയം പൂര്‍ത്തിയാക്കാന്‍ കഴിയും. വ്യാപാരി പേയ്മെന്റുകള്‍ (കടകളിലെ പേയ്മെന്റുകള്‍), ഇ- മാന്‍ഡേറ്റുകള്‍, ചെക്കുകള്‍, നാച്ച് ഇടപാടുകള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.

ഹൈലൈറ്റുകള്‍
10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒരു മണിക്കൂര്‍ കൂളിംഗ് വിന്‍ഡോ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് ഉപയോക്താവിന് ആവശ്യമെങ്കില്‍ ഇടപാട് റദ്ദാക്കാം. 70 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക്്, 50,000 രൂപയില്‍ കൂടുതല്‍ കൈമാറ്റം ചെയ്യുന്നതിന് വിശ്വസ്തനായ ഒരു വ്യക്തിയുടെ അനുമതി കൂടി നിര്‍ബന്ധമാണ്.

വ്യക്തിഗത, ചെറുകിട ബിസിനസ് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. സ്ഥിരീകരണത്തിന് ശേഷം മാത്രമേ ബാങ്ക് പണം ക്രെഡിറ്റ് ചെയ്യൂ.

യുപിഐ, കാര്‍ഡ്‌ഹോള്‍ഡര്‍ ഐഡി, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള എല്ലാ ഡിജിറ്റല്‍ പേയ്മെന്റ് ചാനലുകളും ഒറ്റയടിക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ അനുവദിക്കുന്ന ഒരു ‘കില്‍ സ്വിച്ച്’ എന്ന ഓപ്ഷനും ആര്‍ബിഐ പരിഗണിക്കുന്നുണ്ട്.

X
Top