2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

രത്തൻ ടാറ്റ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 56 കോടി രൂപ സമാഹരിച്ച് റിപോസ് എനർജി

മുംബൈ: ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റയിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും 56 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ച് പൂനെ ആസ്ഥാനമായുള്ള ഊർജ വിതരണ സ്റ്റാർട്ടപ്പായ റിപോസ് എനർജി. പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായുള്ള ഈ പുതിയ മൂലധനം ഇക്വിറ്റിയും കടവും ചേർന്നുള്ളതാണെന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, മറ്റ് നിക്ഷേപകരുടെ വിവരങ്ങൾ റിപോസ് എനർജി വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റ കമ്പനിയിൽ നടത്തുന്ന രണ്ടാം ഘട്ട നിക്ഷേപമാണിത്. തങ്ങളുടെ ഉൽപ്പന്ന നിര നിർമ്മിക്കുന്നതിനും, രാജ്യത്തെ വിവിധ ഭൂമിശാസ്ത്രങ്ങളിലേക്കുള്ള വിപുലീകരണത്തിനും ടീം നിർമ്മാണത്തിനും ഈ ഫണ്ട് ഉപയോഗിക്കാൻ റിപോസ് പദ്ധതിയിടുന്നു.
പുതിയ മൂലധനം, ഭാവിയിൽ ഊർജ്ജ വിതരണ സംവിധാനം പൂർണ്ണമായും തടസ്സമില്ലാത്തതാക്കുന്നതിന് ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്), എഐ, ബ്ലോക്ക്ചെയിൻ തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ കമ്പനിയെ പ്രാപ്തമാക്കും. ഭാര്യ-ഭർത്താക്കൻമാരായ ചേതൻ വാലുഞ്ജ്, അദിതി ഭോസാലെ വാലുഞ്ച് എന്നിവർ ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ മൊബൈൽ വിതരണ ശൃംഖലയിൽ എഥനോൾ, മെഥനോൾ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയ പുനരുപയോഗ ഊർജം കൊണ്ടുവരാൻ പ്രവർത്തിക്കുകയാണ്.
ലോകം കാർബൺ ന്യൂട്രൽ ഭാവിയിലേക്കാണ് നീങ്ങുന്നതെന്നും, ഇന്ധനങ്ങളുടെ വിതരണവും ആവശ്യവും തമ്മിലുള്ള വിടവ് നികത്തി റിപോസ് എനർജി ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതായും കമ്പനി അറിയിച്ചു. 1,500-ലധികം പങ്കാളികളിലൂടെയും 2,500-ലധികം റീപോസ് മൊബൈൽ ഇന്ധന പമ്പുകളിലൂടെയും ഇന്ത്യയിലെ 220-ലധികം നഗരങ്ങളിൽ റിപോസിന് സാന്നിധ്യമുണ്ട്.

X
Top