പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎ ബിസിനസിന്റെ 40 ശതമാനം ഓഹരികൾ റിലയൻസ് ബ്രാൻഡ് സ്വന്തമാക്കും

മുംബൈ: ഇന്ത്യയിലെ കളിപ്പാട്ട നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് തങ്ങൾ കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് റിലയൻസ് ബ്രാൻഡ് ലിമിറ്റഡ് (ആർബിഎൽ) . ഈ കരാറിലൂടെ, പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎയുടെ ഇന്ത്യയിലെ കളിപ്പാട്ട നിർമാണ ബിസിനസിന്റെ 40 ശതമാനം ഓഹരി ആർബിഎൽ സ്വന്തമാക്കും. ആർബിഎല്ലിന്റെ കളിപ്പാട്ട ബിസിനസിന് ലംബമായ സംയോജനം കൊണ്ടുവരുന്നതിനും, ഇന്ത്യയിൽ കളിപ്പാട്ട നിർമ്മാണം കെട്ടിപ്പടുക്കുന്നതിൽ ദീർഘകാല തന്ത്രപരമായ താൽപ്പര്യത്തോടെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഇരട്ട ഉദ്ദേശ്യങ്ങൾ ഈ നിക്ഷേപം നിറവേറ്റുന്നുവെന്ന് ആർബിഎൽ ഒരു ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.

യൂറോപ്പിൽ 25 വർഷത്തിലേറെ കളിപ്പാട്ട നിർമ്മാണത്തിൽ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎ. 2009-ൽ ഗ്രൂപ്പ് അതിന്റെ ഇന്ത്യൻ ബിസിനസ്സ് ആരംഭിച്ചത് ആഗോള വിപണികൾക്ക് അനുയോജ്യമായ ഒരു ശക്തമായ ഉൽപ്പാദന കേന്ദ്രം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ്. അതേസമയം, റിലയൻസ് ബ്രാൻഡുകൾക്ക് ഇതിനകം തന്നെ ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിൽ ശക്തമായ സാന്നിധ്യമുണ്ട്.

X
Top