അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ജിഎസ്ടി വെട്ടിപ്പിൽ റെക്കോർഡ് വർധന; രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് രണ്ടുവർഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം.

2022-23ൽ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) വ്യക്തമാക്കി. 2023-24ൽ കണ്ടെത്തിയ 2.02 ലക്ഷം കോടി രൂപയേക്കാൾ 10% അധികവുമാണ് കഴിഞ്ഞവർഷത്തേത്.

ശക്തമായ നടപടി
ജിഎസ്ടി, കസ്റ്റംസ് നികുതി വെട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്നും ജിഎസ്ടി റജിസ്ട്രേഷൻ ഊർജിതമാക്കണമെന്നും ഡൽഹിയിൽ പരോക്ഷനികുതി-കസ്റ്റംസ് ശിൽപശാലയിൽ പങ്കെടുത്ത ധനമന്ത്രി ആവശ്യപ്പെട്ടു.

ജിഎസ്ടി റീഫണ്ട് ക്ലെയിമുകൾ തീർപ്പാക്കുന്നത് വേഗത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി. 60-ദിവസപരിധിക്കുള്ളിൽ തന്നെ 85% ക്ലെയിമുകളും തീർപ്പാക്കി. നികുതിദായകരുടെ പരാതികൾ പരിഹരിക്കാനെടുക്കുന്ന സമയം 21 ദിവസത്തിൽ നിന്ന് 9 ദിവസമായി കുറഞ്ഞെന്നും സിബിഐസി വ്യക്തമാക്കി.

X
Top