ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം എണ്ണവില വെള്ളിയാഴ്ച ഇടിവ് നേരിട്ടു. മാന്ദ്യഭീതിയാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തുന്നത്. ബ്രെന്റ് ക്രൂഡ് അവധി 36 സെന്റ് അഥവാ 0.4 ശതമാനം കുറഞ്ഞ് 96.23 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 21 സെന്റ് അഥവാ 0.2 ശതമാനം കുറഞ്ഞ് 90.29 ഡോളറിലുമാണുള്ളത്.

കഴിഞ്ഞ സെഷനില്‍ ഇരു സൂചികകളും 2.7 ശതമാനം ഉയര്‍ന്നിരുന്നു. എങ്കിലും 1.5 ശതമാനത്തിന്റെ പ്രതിവാര നഷ്ടം നേരിടാനൊരുങ്ങുകയാണ് ഇപ്പോള്‍ വിപണി. യുഎസ് ഡാറ്റ മെച്ചപ്പെട്ട ഇന്ധന ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍, മാന്ദ്യ ആശങ്കകളും ഒപെക് പ്ലസ് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വിലയെ പരിമിതപ്പെടുത്തുകയാണെന്ന് റാകുട്ടെന്‍ സെക്യൂരിറ്റീസിന്റെ ചരക്ക് അനലിസ്റ്റ് സറ്റോരു യോഷിദ പറഞ്ഞു.

പ്രതിദിനം 5 ദശലക്ഷം ബാരല്‍ റെക്കോര്‍ഡ് കയറ്റുമതി ചെയ്തതിനാല്‍ യുഎസ് ക്രൂഡ് ഇന്‍വെന്ററി കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞിരുന്നു. റഷ്യന്‍ ക്രൂഡിന് പകരമായി യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എസിനെ ആശ്രയിച്ചതാണ് കരുതല്‍ ശേഖരം കുറച്ചത്. വിതരണം നിലനിര്‍ത്താന്‍ പരമാവധി ശേഷി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യു.എസ് റിഫൈനര്‍മാര്‍.

X
Top