യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

3,000 കോടി സമാഹരിക്കാൻ ആർബിഎൽ ബാങ്കിന് അനുമതി

മുംബൈ: 3,000 കോടി രൂപ സമാഹരിക്കാൻ ആർബിഎൽ ബാങ്കിന് ബോർഡിൻറെ അനുമതി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് ബോർഡിന്റെ അനുമതി ലഭിച്ചത്. ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2022 ഓഗസ്റ്റ് 22-ന് ചേർന്ന യോഗത്തിലാണ് നിർദിഷ്ട നിർദ്ദേശത്തിന് അനുമതി നൽകിയതെന്ന് ആർബിഎൽ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ധനസമാഹരണാനുമതിക്ക് പുറമെ, ഗജ ക്യാപിറ്റലിലെ മാനേജിംഗ് പാർട്ണറായ ഗോപാൽ ജെയിൻ, മൂന്ന് പതിറ്റാണ്ടിലേറെയായി ഗവേഷകനായ ശിവകുമാർ ഗോപാലൻ എന്നീ രണ്ട് പുതിയ അംഗങ്ങളെ ഡയറക്ടർ ബോർഡിലേക്ക് നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.

അതേസമയം ജെയിനെ (അഡീഷണൽ) നോൺ എക്സിക്യൂട്ടീവ് നോൺ-ഇന്ഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചപ്പോൾ അഞ്ച് വർഷത്തേക്ക് ബാങ്കിന്റെ (അഡീഷണൽ) നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായാണ് ഗോപാലന്റെ നിയമനം. ജെയിനിന്റെ ബിസിനസ്സ് മിടുക്കും സാങ്കേതിക രംഗത്തെ ശിവകുമാറിന്റെ ശക്തമായ അനുഭവവും തങ്ങളുടെ ഓർഗനൈസേഷന് തന്ത്രപരമായ മൂല്യം കൊണ്ടുവരുമെന്ന് ബാങ്കിന്റെ ബോർഡ് ചെയർമാനായ പ്രകാശ് ചന്ദ്ര പറഞ്ഞു.

കൂടാതെ, യോഗത്തിൽ നിലവിലുള്ള ആർബിഎൽന്റെ എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിൽ (ESOP) പ്രധാന ഭേദഗതികൾ വരുത്താൻ ബോർഡ് അംഗീകാരം നൽകി. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്ക് 201.16 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

X
Top