അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേന്ദ്ര ധനകമ്മി പരിമിതപ്പെടാന്‍ കാരണം ആര്‍ബിഐ ലാഭവിഹിതം

ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ജൂണ്‍ 30 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2.10 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ ലക്ഷ്യമായ 17.87 ലക്ഷം കോടിയുടെ 11.8 ശതമാനമാണ്.2022-23 ലെ ആദ്യ രണ്ട് മാസങ്ങളില്‍ ധനക്കമ്മി,ലക്ഷ്യത്തിന്റെ 12.3 ശതമാനമായിരുന്നു.

എന്നിരുന്നാലും, മെയ് മാസത്തില്‍ ധനക്കമ്മി വെറും 76,692 കോടി രൂപയായിരുന്നു (13 മാസത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കും 2022 ലെ 1.29 ലക്ഷം കോടി രൂപയില്‍ നിന്ന് 1.24 കോടി രൂപ കുറവും). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈമാറിയ പ്രതീക്ഷിച്ചതിലും വലിയ ലാഭവിഹിതം കാരണം സര്‍ക്കാറിന്റെ വരുമാനം കുത്തനെ ഉയരുകയായിരുന്നു.

2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

X
Top