യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ന്യൂഡല്‍ഹി: പോളിസി നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വാള്‍സ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് .പണപ്പെരുപ്പം നേരത്തെ പ്രവചിച്ചതിനേക്കാള്‍ 50 ബിപിഎസ് കുറയുമെന്ന് പ്രവചിച്ച അനലിസ്റ്റുകള്‍ അതുകൊണ്ടുതന്നെ ആര്‍ബിഐ 6.5 ശതമാനം റിപ്പോ നിലനിര്‍ത്തുമെന്ന് അറിയിച്ചു. ജൂണ്‍ 8 നാണ് പലിശ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടക്കുക.

ഈ വര്‍ഷം പണപ്പെരുപ്പം ശരാശരി 5.3 ശതമാനമായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിശകലന വിദഗ്ധര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇത് റിസര്‍വ് ബാങ്ക് ടോളറന്‍സ് ബാന്‍ഡായ 2-6ശതമാനത്തിനുള്ളിലാണ്. മാത്രമല്ല ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തുകയും ചെയ്തു.

കോര്‍ പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ 5.7 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്.

ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തി. എന്നാല്‍ ഏപ്രിലില്‍ നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ എംപിസി തയ്യാറായി. 4 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യം.

2-6 ശതമാനം സഹന പരിധിയാണ്.

X
Top