ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ന്യൂഡല്‍ഹി: പോളിസി നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വാള്‍സ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് .പണപ്പെരുപ്പം നേരത്തെ പ്രവചിച്ചതിനേക്കാള്‍ 50 ബിപിഎസ് കുറയുമെന്ന് പ്രവചിച്ച അനലിസ്റ്റുകള്‍ അതുകൊണ്ടുതന്നെ ആര്‍ബിഐ 6.5 ശതമാനം റിപ്പോ നിലനിര്‍ത്തുമെന്ന് അറിയിച്ചു. ജൂണ്‍ 8 നാണ് പലിശ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടക്കുക.

ഈ വര്‍ഷം പണപ്പെരുപ്പം ശരാശരി 5.3 ശതമാനമായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിശകലന വിദഗ്ധര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇത് റിസര്‍വ് ബാങ്ക് ടോളറന്‍സ് ബാന്‍ഡായ 2-6ശതമാനത്തിനുള്ളിലാണ്. മാത്രമല്ല ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തുകയും ചെയ്തു.

കോര്‍ പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ 5.7 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്.

ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തി. എന്നാല്‍ ഏപ്രിലില്‍ നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ എംപിസി തയ്യാറായി. 4 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യം.

2-6 ശതമാനം സഹന പരിധിയാണ്.

X
Top