ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രധാന പലിശ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധരുമായി നടത്തിയ അഭിമുഖത്തിന്റെ വെളിച്ചെത്തില്‍ എഎന്‍ഐയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 5 മുതല്‍ 7 വരെയാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം നടക്കുന്നത്.

ആര്‍ബിഐ ‘വെയ്റ്റ് ആന്‍ഡ് വാച്ച്’ സമീപനം സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധന്‍ ദീപന്‍വിത മജുംദാര്‍ പ്രതീക്ഷിക്കുന്നു. പിരമല്‍ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് ദേബാപം ചൗദരിയ്ക്കും സമാന അഭിപ്രായമാണുള്ളത്. വരാനിരിക്കുന്ന എംപിസിയില്‍ ആര്‍ബിഐ നിരക്ക് അതേപടി നിലനിര്‍ത്തിയേക്കും.

അതേസമയം ഒക്ടോബറില്‍ 25 ബേസിസ് പോയിന്റുകളുടെ കുറവ് പ്രതീക്ഷിക്കാമെന്ന് ചൗദരി അഭിപ്രായപ്പെട്ടു. കേന്ദ്രബാങ്ക് നിരക്ക് കുറയ്ക്കുമെന്നാണ് ബാങ്കിംഗ്, വിപണി വിദഗ്ധന്‍ അജയ് ബാഗ്ഗ വിശ്വസിക്കുന്നത്. ‘അടുത്ത ആഴ്ച നടക്കുന്ന യോഗത്തില്‍ നിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായേക്കും,’ ബഗ്ഗ എഎന്‍ഐയോട് പറഞ്ഞു.

അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേന്ദ്രബാങ്ക് നിരക്ക് അതേപടി നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലെ പൊതു അഭിപ്രായം. പ്രത്യേകിച്ചും ഫെഡ് റിസര്‍വും ബാങ്ക് ഓഫ് ജപ്പാനും നിരക്ക് നിലനിര്‍ത്തിയ പശ്ചാത്തലത്തില്‍.

അതേസമയം യുഎസ് ചുമത്തിയ താരിഫുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഏകാഭിപ്രായമാണ്.

X
Top