1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഫോറെക്‌സ് വിപണിയില്‍ ഇടപെടുന്നത് ആര്‍ബിഐ തുടരുമെന്ന് എംഒഎഫ്എസ്എല്‍

ന്യൂഡല്‍ഹി: രൂപയുടെ അസ്ഥിരത തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (എംഒഎഫ്എസ്എല്‍). യു.എസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഡോളര്‍ ശക്തിപ്പെടുകയാണ്. ഇതും റഷ്യ-ഉക്രൈയ്ന്‍ യുദ്ധം കാരണമുണ്ടാകുന്ന ഇറക്കുമതി ചെലവുകളുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്.

നവംബര്‍ 2 ന് യുഎസ് ഫെഡ്,പോളിസി നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.754 ശതമാനമാക്കിയിരുന്നു. അടുത്ത യോഗത്തോടെ നിരക്ക് വര്‍ദ്ധനവിന്റെ അളവ് കുറയുമെന്ന് സൂചന നല്‍കുകയും ചെയ്തു. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരുതല്‍ ശേഖരം സമാഹരിക്കപ്പെടുന്നതെന്ന് എംഒഎഫ്എസ്എല്ലിന്റെ ഫോറെക്‌സ് ആന്‍ഡ് ബുള്ളിയന്‍ അനലിസ്റ്റ് ഗൗരംഗ് സോമയ്യ പറയുന്നു. രൂപ 85 മുതല്‍ 85.50 വരെ താഴാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്. ശക്തിപ്പെടുന്ന പക്ഷം 80.20 നിലവാരത്തില്‍ പ്രതിരോധം രൂപപ്പെടും.

ഡോളര്‍ വില്‍പ്പന ഉള്‍പ്പെടെ ലിക്വിഡിറ്റി മാനേജ്‌മെന്റിലൂടെയാണ് ആര്‍ബിഐ സാധാരണ വിപണിയില്‍ ഇടപെടാറുള്ളത്. ഈ വര്‍ഷം,ഫോറെക്‌സ് കരുതല്‍ ശേഖരം ഏകദേശം 100 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. നിലവില്‍ 525 ബില്യണ്‍ ഡോളറാണ് ഫോറെക്‌സ് ശേഖരം.

ഇത് 2020 ജൂലൈയ്ക്ക് ശേഷമുള്ള കുറഞ്ഞ നിലവാരമാണ്. ഫെഡറല്‍ റിസര്‍വും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് വര്‍ദ്ധനവിന്റെ വേഗത മന്ദഗതിയിലാക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. പക്ഷേ ഡാറ്റയെ ആശ്രയിക്കുന്നത് തുടരും.

ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണെങ്കില്‍ ഡോളര്‍ ഉയരുമെന്നും അത് രൂപ പോലുള്ള കറന്‍സികളെ ഇടിവിലേയ്ക്ക് നയിക്കുമെന്നും സോമയ്യ പറഞ്ഞു.

X
Top