എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

2031 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര

മുംബൈ: രാജ്യത്തിന്റെ സ്വാഭാവികമായ ശക്തികള്‍ കണക്കിലെടുത്ത് 2031 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും 2060 ഓടെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുമായി ഇന്ത്യ മാറുമെന്ന് കരുതാവുന്നതാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര.

‘സഹജമായ ശക്തികള്‍ കണക്കിലെടുക്കുമ്പോള്‍… അടുത്ത ദശകത്തില്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയും, 2048 ഓടെയല്ല, 2031 ഓടെ, 2060 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറും,’ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ രൂപീകരണം ആഗോള പണപ്പെരുപ്പവുമായി ഒത്തുചേരുന്നതിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിലൂടെ രൂപയുടെ ആന്തരികവും ബാഹ്യവുമായ മൂല്യം സംരക്ഷിക്കപ്പെടും.

ഇത് രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനും നാളത്തെ ലോകത്തിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ ഉദയത്തിനും കളമൊരുക്കും,” അദ്ദേഹം പറഞ്ഞു.

2024-25ല്‍ ശരാശരി പണപ്പെരുപ്പം 4.5 ശതമാനവും 2025-26ല്‍ 4.1 ശതമാനവും ആയിരിക്കുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നതായി പത്ര പറഞ്ഞു.

ഇന്ത്യന്‍ കുടുംബങ്ങള്‍ സാമ്പത്തിക സമ്പാദ്യത്തില്‍ നിന്ന് ഭൗതിക സമ്പാദ്യത്തിലേക്ക് മാറുന്നതിന്റെ തെളിവുകളുണ്ടെന്ന് പത്ര പറഞ്ഞു. 2021-23 കാലയളവില്‍, മൊത്ത ആഭ്യന്തര സമ്പാദ്യ നിരക്ക് മൊത്തം ദേശീയ വരുമാനത്തിന്റെ ശരാശരി 30.7 ശതമാനമാണ്.

ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി നിലവിലെ 768 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ട്രില്യണ്‍ ഡോളറായി 2030-ഓടെ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ മൊത്തം കയറ്റുമതിയുടെ 2.4 ശതമാനമാണ് നിലവില്‍ ഇന്ത്യയുടെ കയറ്റുമതി.

X
Top