ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളര്‍ അറ്റവാങ്ങല്‍ നടത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നവംബറില്‍ വിദേശ വിനിമയ സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങല്‍ നടത്തി. പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 22.8 ബില്യണ്‍ ഡോളറിന്റെ വാങ്ങലും 17.92 ബില്യണ്‍ ഡോളറിന്റെ വില്‍പനയും നടത്തിയതായി കേന്ദ്രബാങ്ക അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ രൂപ, നവംബറില്‍ ഡോളറിനെതിരെ 1.6 ശതമാനം ശക്തിപ്രാപിച്ചിരുന്നു. ഓഗസ്റ്റ് 2021 ന് ശേഷമുള്ള മികച്ച നേട്ടമാണിത്. സ്‌പോട്ട് മാര്‍ക്കറ്റിലെ അറ്റ വാങ്ങലിന് പുറമെ, സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗും കുതിച്ചുയര്‍ന്നു.

നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ആര്‍ബിഐയുടെ അറ്റ ഫോര്‍വേഡ് ഡോളര്‍ 8.49 ബില്യണ്‍ ഡോളറാണ്.ഒക്ടോബര്‍ അവസാനത്തില്‍ ഇത് 241 മില്യണ്‍ ഡോളറായിരുന്നു.ഫോറെക്‌സ് മാര്‍ക്കറ്റ് പങ്കാളികള്‍ പറയുന്നതനുസരിച്ച്, വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെടുന്നുണ്ട്.

ആര്‍ബിഐയുടെ പതിവ് ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും, 2022 ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു.

X
Top