പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ആറ് മാസത്തിനുള്ളിൽ 50 സ്‌ക്രീനുകൾ അടച്ചുപൂട്ടാൻ പിവിആർ ഐനോക്‌സ്

മുംബൈ: മൾട്ടിപ്ലെക്‌സ് ശൃംഖല ഓപ്പറേറ്ററായ പിവിആർ-ഐനോക്‌സ് അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 50 സ്ക്രീനുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയാണ് പിവിആർ ഐനോക്‌സ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 333 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതോടെ കമ്പനി മൂല്യത്തകർച്ച നേരിടുകയാണ്.

കഴിഞ്ഞ വർഷമാണ് പിവിആർ ഐനോക്‌സ് മൾട്ടിപ്ലക്സ് വമ്പൻമാരായ പിവിആർ ലിമിറ്റഡും ഐനോക്സ് ലെഷർ ലിമിറ്റഡും ലയനം പ്രഖ്യാപിച്ചത്. 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷൻ സ്ഥാപനമാകാനായിരുന്നു ലക്ഷ്യം.

കോവിഡ് ഫിലിം എക്സിബിഷൻ ബിസിനസിനെ തകർത്തതോടെ, രണ്ട് കമ്പനികളുടെയും ലയനാനന്തര വരുമാനം 1000 കോടിയിൽ താഴെയായി. ലയിപ്പിച്ച സ്ഥാപനത്തിന്റെ പേര് 2023 ഏപ്രിൽ 20 മുതൽ പിവിആർ-ഐനോക്‌സ് എന്ന് പുനർനാമകരണം ചെയ്തു.

മുൻവർഷം നഷ്ടം 105 കോടി ആയിരുന്നെങ്കിൽ ഈ വർഷം അത് 333 കോടി രൂപയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 536.17 കോടി രൂപയിൽ നിന്ന് 1143.17 കോടി രൂപയായി ഉയർന്നു. എന്നാൽ ലയനം കാരണം ഇവ താരതമ്യം ചെയ്യാൻ കഴിയില്ല എന്ന കമ്പനി പറഞ്ഞു.

ഹിന്ദി സിനിമകളിൽ നിന്നുള്ള മോശം പ്രകടനങ്ങൾ കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തിയേറ്ററുകൾ നഷ്ടം നേരിട്ടു. തു ജൂതി മൈൻ മക്കാർ, ഭോല തുടങ്ങിയ സിനിമകൾ ശരാശരി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയപ്പോൾ സെൽഫിയും ഷെഹ്‌സാദയും പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു.

അതേസമയം, തമിഴിലെ വരിസ്, തുനിവ്, തെലുങ്കിലെ വാൾട്ടയർ വീരയ്യ, മറാത്തിയിലെ വേദ് എന്നിവ മികച്ച ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്.

X
Top