ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ലാഭപാതയിൽ തിരിച്ചെത്തി പൊതുമേഖലാ ബാങ്കുകൾ

കൊച്ചി: രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേർന്ന് കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) കുറിച്ചത് 9.2 ശതമാനം വർദ്ധനയോടെ 15,306 കോടി രൂപ ലാഭം. ഏറ്റവും വലിയ ബാങ്കുകളായ എസ്.ബി.ഐയും പഞ്ചാബ് നാഷണൽ ബാങ്കും (പി.എൻ.ബി) നിരാശപ്പെടുത്തിയെങ്കിലും ബാങ്കുകളുടെ മൊത്തം പ്രകടനത്തെ ബാധിച്ചില്ല. 2021-22ലെ സമാനപാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭം 14,013 കോടി രൂപയായിരുന്നു.

9 പൊതുമേഖലാ ബാങ്കുകളുടെ ലാഭവർദ്ധന മൂന്നുമുതൽ 117 ശതമാനം വരെയാണ്. എസ്.ബി.ഐയും പി.എൻ.ബിയും 7-70 ശതമാനം റേഞ്ചിൽ ലാഭയിടിവ് രേഖപ്പെടുത്തി. പൂനെ ആസ്ഥാനമായ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയാണ് ലാഭത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്; 208 കോടി രൂപയിൽ നിന്ന് 452 കോടി രൂപയായി ലാഭം വളർന്നു; വർദ്ധന 117 ശതമാനം.

ബാങ്ക് ഒഫ് ബറോഡയുടെ ലാഭം 1,209 കോടി രൂപയിൽ നിന്ന് 79 ശതമാനം ഉയർന്ന് 2,168 കോടി രൂപയായി. പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭത്തിൽ 40 ശതമാനവും എസ്.ബി.ഐയുടെ സംഭാവനയാണ്; 6,068 കോടി രൂപ.

കിട്ടാക്കടം (എൻ.പി.എ) കുറഞ്ഞതാണ് പൊതുമേഖലാ ബാങ്കുകൾക്ക് മികച്ചലാഭം നേടാൻ സഹായകമായത്. മിക്ക ബാങ്കുകളുടെയും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) മൂന്നുശതമാനത്തിന് താഴെയാണ്. റിസർവ് ബാങ്കിന്റെ ‘നല്ലനടപ്പ് ” നടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) തുടരുന്ന സെൻട്രൽ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 14.90 ശതമാനമാണ്.

X
Top