ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

2025 ഓടെ ഇന്‍ഷൂറന്‍സ് പ്രമീയം വരുമാനം 3 ലക്ഷം കോടി രൂപ കവിയുമെന്ന് ഇക്ര

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് വ്യവസായത്തിന്റെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ) 2023 സാമ്പത്തിക വര്‍ഷത്തില്‍ 2.4 ലക്ഷം കോടി രൂപയായി.2025 സാമ്പത്തിക വര്‍ഷത്തോടെ ജിഡിപിഐ 3 ലക്ഷം കോടി കവിയുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ പറയുന്നു. സ്വകാര്യ ഇന്‍ഷുറര്‍മാരുടെ സംയോജിത അനുപാതം ((ലാഭക്ഷമത) മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 11.2-12.8 ശതമാനമായും 2025 സാമ്പത്തിക വര്‍ഷത്തില്‍ 12.5-13.9 ശതമാനമായും മാറുമെന്നും റിപ്പോര്‍ട്ട് അറിയിച്ചു.

2024 സാമ്പത്തിക വര്‍ഷത്തോടെ ജിഡിപിഐ 13-15 ശതമാനം വര്‍ദ്ധിച്ച് 2.73-2.78 ലക്ഷം കോടി രൂപയായും 2025 സാമ്പത്തിക വര്‍ഷത്തോടെ 12-14 ശതമാനം വര്‍ദ്ധിച്ച് 3.06-3.17 ലക്ഷം കോടി രൂപയായും വികസിക്കും, ഐസിആര്‍എ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡ് (ഫിനാന്‍ഷ്യല്‍ സെക്ടര്‍ റേറ്റിംഗ്) നേഹ പരീഖ് പറഞ്ഞു. മെച്ചപ്പെട്ട വിതരണ ശൃംഖലയും മെച്ചപ്പെട്ട സാമ്പത്തിക പ്രൊഫൈലും അനുസരിച്ച്, സ്വകാര്യ ഇന്‍ഷുറര്‍മാരുടെ വിപണി വിഹിതം 2023 സാമ്പത്തിക വര്‍ഷത്തിലെ 66 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിഐയുടെ 70 ശതമാനമായി വികസിക്കും. കോവിഡാനന്തരം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ വ്യവസായത്തിന്റെ ജിഡിപിഐ 2023 സാമ്പത്തിക വര്‍ഷത്തില്‍ 17.2 ശതമാനം ഉയര്‍ന്ന് 2.4 ലക്ഷം കോടി രൂപയായിട്ടുണ്ട്.

കൃത്യമായി പറഞ്ഞാല്‍, ജിഡിപിഐയിലെ വര്‍ദ്ധനവ് 2023 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 35,000 കോടി രൂപയാണ്. (2022 സാമ്പത്തിക വര്‍ഷത്തില്‍ 20,000 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 7,000 കോടി രൂപയും). അവബോധത്തിന്റെ ഫലമായി ആരോഗ്യ ഇന്‍ഷൂറന്‍സ് കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ജിഡിപിഐയുടെ 48-50 ശതമാനം ആരോഗ്യ ഇന്‍ഷൂറന്‍സാണ്.

കോവിഡാനന്തരം വാഹനഇന്‍ഷൂറന്‍സും വേഗത കൈവരിച്ചിട്ടുണ്ട്. അറ്റ ക്ലെയിം അനുപാതവും മെച്ചപ്പെട്ടു. കോവിഡാനന്തരം മോട്ടോര്‍ ക്ലെയിമുകള്‍ ഭാഗികമായി നികത്തി.ക്ലെയിം അനുപാതം മെച്ചപ്പെട്ടെങ്കിലും, വേതന പരിഷ്‌കരണവും അനുബന്ധ കുടിശ്ശിക അടയ്ക്കലും കാരണം പൊതുമേഖലാ ഇന്‍ഷുറര്‍മാരുടെ അണ്ടര്‍റൈറ്റിംഗ് നഷ്ടം വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുമേഖലാ ഇന്‍ഷുറര്‍മാരുടെ സംയോജിത അനുപാതം 2024 സാമ്പത്തിക വര്‍ഷത്തില്‍ 125-127 ശതമാനമായി ദുര്‍ബലമാകുമ്പോള്‍ സ്വകാര്യ കമ്പനികളുടേത് 105-106 ശതമാനം വര്‍ദ്ധിക്കും.

2023 സാമ്പത്തിക വര്‍ഷത്തില്‍ 133-134 ശതമാനമായിരുന്നു പൊതുമേഖല സംയോജിത അനുപാതം. സ്വകാര്യ കമ്പനികളുടെ അഡ്ജസ്റ്റഡ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 2024 സാമ്പത്തിക വര്‍ഷത്തില്‍ 11.2-12.8 ശതമാനമായി മെച്ചപ്പെടും. അതുകൊണ്ട് നിക്ഷേപ വരുമാനം ലാഭത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.

സ്വകാര്യ ഇന്‍ഷുറര്‍മാരുടെ സോള്‍വന്‍സി പ്രൊഫൈല്‍((ബാധ്യത തീര്‍ക്കാനുള്ള ശേഷി) സുഖകരമായി തുടരുമ്പോള്‍, പൊതുമേഖലാ ഇന്‍ഷുറര്‍മാര്‍ക്ക് (ന്യൂ ഇന്ത്യ ഒഴികെ) ഉണ്ടായ ഉയര്‍ന്ന അറ്റ നഷ്ടം 2022 ഡിസംബര്‍ വരെ 0.25 മടങ്ങ് നെഗറ്റീവ് സോള്‍വന്‍സി അനുപാതത്തിലേക്ക് നയിച്ചു.

”മിക്ക പൊതുമേഖലാ ഇന്‍ഷുറര്‍മാരും ഉയര്‍ന്ന സംയോജിത അനുപാതത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് അറ്റ നഷ്ടത്തിന് കാരണമാകുമെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരിക്കും. മാത്രമല്ല, മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറര്‍മാരുടെ (ന്യൂ ഇന്ത്യ ഒഴികെ) മൂലധന ആവശ്യകത 2024 മാര്‍ച്ചിലെ കണക്കനുസരിച്ച്, 1.50 മടങ്ങ് സോള്വന്‌സി നിറവേറ്റാന്
172-175 ബില്യണ്‍ രൂപയായി കണക്കാക്കപ്പെടുന്നു.ഇതൊഴികെ മൂലധന ആവശ്യകത 31,500 കോടി മുതല്‍ 31,700 കോടി രൂപ വരെയാകും,” റിപ്പോര്‍ട്ട് പറഞ്ഞു.

X
Top