തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഐടി ഹാര്‍ഡ് വെയര്‍ പിഎല്‍ഐ, സൃഷ്ടിക്കുക 3 ലക്ഷം തൊഴിലവസരങ്ങള്‍

ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യ ഹാര്‍ഡ് വെയര്‍ നിര്‍മ്മാണത്തിനുള്ള പരിഷ്‌ക്കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം (പിഎല്‍ഐ) 75,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു. മൂന്നിരട്ടി പരോക്ഷ തൊഴിലുകളും പ്രതീക്ഷിക്കപ്പെടുന്നു. ഐടി ഹാര്‍ഡ് വെയറിനായുള്ള 17,000 കോടി രൂപ പിഎല്‍ഐ പദ്ധതിയ്ക്ക് ബുധനാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍ പിസികള്‍, സെര്‍വറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ ഉപകരണങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഇതുവഴി ആറ് വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയുടെ ഉത്പാദന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. 10 ബില്യണ്‍ ഡോളര്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി, 105 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം എന്നീ നാഴികക്കല്ലുകള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ മറികടന്നിരുന്നു.

ലാപ്‌ടോപ്പുകള്‍, മറ്റ് നൂതന കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍, ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും സമാന നേട്ടം ആവര്‍ത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിഎല്‍ഐ പദ്ധതിയുടെ പുതിയ പതിപ്പ് രാജ്യത്തെ മൊത്തം ഇലക്ട്രോണിക്‌സ് ഉല്‍പാദനം പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

”ഐടി ഹാര്‍ഡ് വെയറിന് സങ്കീര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥയുണ്ട് – അവ എങ്ങനെ ഇന്ത്യയിലേക്ക് കൊണ്ടുവരാം, പ്രാദേശികവല്‍ക്കരിക്കാം എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഇത് കണക്കിലെടുത്താണ് പിഎല്‍ഐ സ്‌ക്കീമിന് അംഗീകാരം നല്‍കിയിട്ടുള്ളത്,” മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

X
Top