രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു

മൂവാറ്റുപുഴ: കർഷകർക്ക് മികച്ച നേട്ടം നൽകി പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു. വിപണിയിൽ ഡിമാൻഡ് കൂടിയതോടെ പൈനാപ്പിൾ പഴത്തിന് വില മൊത്ത വിപണിയിൽ കിലോയ്ക്ക് 60 രൂപ വരെയെത്തി.

പൈനാപ്പിൾ പച്ചയ്ക്ക് 56 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 58 രൂപയുമാണ് ഇന്നലെ വാഴക്കുളം മാർക്കറ്റിലെ വില. ഉത്പാദനത്തിലെ ഇടിവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിപോകുന്നതുമാണ് പൈനാപ്പിൾ വില ഉയർത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും വില കൂടാൻ കാരണമായി.

മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായി പൈനാപ്പിൾ വില്പന നടത്തുന്നത്. പ്രതിദിനം ആയിരം ടണ്ണിൽ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി പോകുന്നത്.

ഇതോടെ അഭ്യന്തര വിപണിയിൽ ഉത്പന്നം കിട്ടാതെയായി. ഇതോടെചില്ലറ വിൽപന വില 70 രൂപ മുതൽ 80 രൂപ വരെ എത്തിയിട്ടുണ്ട്. നാലു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്.

കനത്ത തകർച്ചയിൽ നിന്ന് കരകയറ്റം
കാലാവസ്ഥ വ്യതിയാനവും സാമ്പത്തികപ്രതിസന്ധികളും മൂലം വില്പന കുറഞ്ഞതോടെ കിലോഗ്രാമിന് 25 രൂപ വരെ വില ഇടിഞ്ഞതിനാൽ കനത്ത പ്രതിസന്ധിയിലായ കർഷകർക്ക് പൈനാപ്പിൾ വിലയിലെ ഇപ്പോഴത്തെ കുതിപ്പ് ആശ്വാസം പകരുന്നു.

രണ്ട് മാസം മുൻപ് പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ഇതോടെ നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ തെളവെടുക്കാതെ പഴുത്ത് ചീഞ്ഞ് നശിച്ചിരുന്നു.

X
Top