ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നുകാര്‍ വില്‍പന തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞു

1,600 കോടി രൂപയിലധികം കടം മുൻകൂറായി തിരിച്ചടയ്ക്കാൻ  ഓയോ

ബെംഗളൂരു: ഗ്ലോബൽ ട്രാവൽ-ടെക് പ്ലെയർ ആയ ഒയോ അതിന്റെ 1,620 കോടി രൂപയുടെ കടത്തിന്റെ ഒരു ഭാഗം തിരിച്ചടവ് പ്രക്രിയയിലൂടെ മുൻകൂട്ടി അടയ്ക്കാൻ ഒരുങ്ങുന്നു. ഈ കടത്തിന്റെ തിരിച്ചടവ് 2026 ജൂണിലായിരുന്നു ഷെഡ്യൂൾ ചെയ്‌തിരുന്നത്.

റിതേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് 2023-24 രണ്ടാം പാദത്തിൽ 16 കോടി രൂപ നികുതിക്ക് ശേഷമുള്ള ആദ്യ ലാഭം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇത് ഓയോയുടെ പലിശയിൽ പ്രതിവർഷം 225 കോടി രൂപയുടെ ഗണ്യമായ കുറവുണ്ടാക്കും. നവംബർ 18 വരെ തുറന്നിരിക്കുന്ന പൊതു ബിഡ്ഡിംഗ് പ്രക്രിയയിലൂടെ തുല്യ മൂല്യത്തിലാണ് ബൈബാക്ക് നടക്കുന്നത്. ബിഡ് നിശ്ചിത തുകയേക്കാൾ കൂടുതലാണെങ്കിൽ, പ്രോ-റാറ്റാ അടിസ്ഥാനത്തിൽ ഓയോ വായ്പ തിരികെ വാങ്ങും.

ട്രേഡിംഗ് ടെർമിനലുകൾ പ്രകാരം ഓയോയുടെ ഡെറ്റ് പേപ്പർ ഡോളറിന് 90 സെന്റായാണ് അവസാനിച്ചത്. അവസാന പബ്ലിക് ഫയലിംഗിൽ, ഓയോ 2023ൽ പ്രവർത്തന ലാഭം കൈവരിച്ചതായി വെളിപ്പെടുത്തിയിരുന്നു.

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ പണമൊഴുക്ക് പോസിറ്റീവായെന്നും ഈ പാദത്തിൽ ഏകദേശം 90 കോടി രൂപ മിച്ച പണമൊഴുക്കോടെ അവസാനിക്കുമെന്നും ഒയോ സ്ഥാപകൻ റിതേഷ് അഗർവാൾ ജീവനക്കാരോട് സൂചിപ്പിച്ചിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ ക്രമീകരിച്ച എബിറ്റ്ഡയും കമ്പനി പ്രതീക്ഷിക്കുന്നു.

X
Top