യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഉത്പാദനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട ഒപെക് പ്ലസ് തീരുമാനം വരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് 1.43 ഡോളര്‍ അഥവാ 1.5ശതമാനം നേട്ടത്തില്‍ 94.45 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.25 ഡോളര്‍ അഥവാ 1.4% ശതമാനം ഉയരത്തില്‍ ബാരലിന് 88.12 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. വെള്ളിയാഴ്ച ഇരു സൂചികകളും യഥാക്രമം 0.7%,0.3% ശതമാനം എന്നിങ്ങനെ ഉയര്‍ച്ച കൈവരിച്ചിരുന്നു.

മാര്‍ച്ചില്‍ എക്കാലത്തേയും ഉയരം കൈവരിച്ച ശേഷം കഴിഞ്ഞ മൂന്നുമാസമായി എണ്ണവില താഴ്ചയിലാണ്. പലിശ നിരക്ക് വര്‍ധനവും ചൈനയുടെ സീറോ കോവിഡ് പോളിസിയുമാണ് കാരണം. മാന്ദ്യം സംജാതമാകുമെന്നും അത് ഡിമാന്റ് താഴ്ത്തുമെന്നും വിപണി ഭയക്കുന്നു.

ഇതിനിടെ, വിലസ്ഥിരത നിലനിര്‍ത്താന്‍ ഉത്പാദനം ചുരുക്കാനൊരുങ്ങുകയാണ് എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍. സംഘടനകളായ ഒപെക്, ഒപെക് പ്ലസ് എന്നിവ ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.അതിനിടയിലാണ് എണ്ണവില ഉയര്‍ന്നിരിക്കുന്നത്.

X
Top