ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഉത്പാദനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട ഒപെക് പ്ലസ് തീരുമാനം വരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് 1.43 ഡോളര്‍ അഥവാ 1.5ശതമാനം നേട്ടത്തില്‍ 94.45 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.25 ഡോളര്‍ അഥവാ 1.4% ശതമാനം ഉയരത്തില്‍ ബാരലിന് 88.12 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. വെള്ളിയാഴ്ച ഇരു സൂചികകളും യഥാക്രമം 0.7%,0.3% ശതമാനം എന്നിങ്ങനെ ഉയര്‍ച്ച കൈവരിച്ചിരുന്നു.

മാര്‍ച്ചില്‍ എക്കാലത്തേയും ഉയരം കൈവരിച്ച ശേഷം കഴിഞ്ഞ മൂന്നുമാസമായി എണ്ണവില താഴ്ചയിലാണ്. പലിശ നിരക്ക് വര്‍ധനവും ചൈനയുടെ സീറോ കോവിഡ് പോളിസിയുമാണ് കാരണം. മാന്ദ്യം സംജാതമാകുമെന്നും അത് ഡിമാന്റ് താഴ്ത്തുമെന്നും വിപണി ഭയക്കുന്നു.

ഇതിനിടെ, വിലസ്ഥിരത നിലനിര്‍ത്താന്‍ ഉത്പാദനം ചുരുക്കാനൊരുങ്ങുകയാണ് എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍. സംഘടനകളായ ഒപെക്, ഒപെക് പ്ലസ് എന്നിവ ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.അതിനിടയിലാണ് എണ്ണവില ഉയര്‍ന്നിരിക്കുന്നത്.

X
Top