ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും മാന്ദ്യഭീതിയും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. ലണ്ടന്‍ ബ്രെന്റ് അവധി 0.6 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 90.37 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.2 ശതമാനം താഴ്ന്ന് 83.73 ഡോളറിലുമാണുള്ളത്. ചൊവ്വാഴ്ച ഇരു സൂചികകളും 1 ശതമാനം തകര്‍ച്ച വരിച്ചിരുന്നു.

ബുധനാഴ്ചയാണ് ഫെഡ് റിസര്‍വ് മോണിറ്ററി പോളി കമ്മിറ്റി യോഗം തുടങ്ങുന്നത്. രണ്ട് ദിവസം നീളുന്ന യോഗത്തിന്റെ അവസാനം നിരക്ക് വര്‍ധന പ്രഖ്യാപനമുണ്ടാകും. 75 ബേസിസ്‌പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ നിരക്ക് വര്‍ധന സംജാതമാകും. നിരക്ക് വര്‍ധന പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിക്കും. ഇതിനുമുന്‍പുള്ള നിരക്ക് വര്‍ധനകള്‍ കാരണം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

പുതിയത് നടപ്പിലായാല്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാകും. ഡിമാന്റ് ഇടിയും, നിക്ഷേപകര്‍ ഭയക്കുന്നു. ഇതാണ് എണ്ണവില ഇടിയാനുള്ള പ്രധാന കാരണം.

X
Top