എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഉത്പാദനം ചുരുക്കാനുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ നീക്കം തിങ്കളാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 1.1 ശതമാനം ഉയര്‍ന്ന് 92.47 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 0.9 ശതമാനം ഉയര്‍ന്ന് ബാരലിന് 85.37 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. കഴിഞ്ഞയാഴ്ച 7 ശതമാനത്തോളം ഇടിവ് നേരിട്ട ശേഷമാണ് സൂചികകള്‍ വീണ്ടെടുപ്പ് നടത്തുന്നത്.

ഉത്പാദനം കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് ഒപെക് പ്ലസ് പിന്തുണ നല്‍കിയപ്പോള്‍ യു.എസ് എതിര്‍ക്കുകയാണ്. സൗദി മറ്റു ചെറുരാഷ്ട്രങ്ങളെ ഉത്പാദനം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് യു.എസ് കുറ്റപ്പെടുത്തുന്നു.

എന്നാല്‍ എന്തെങ്കിലും രാഷ്ട്രയ കാരണത്താലല്ല ഉത്പാദനംചുരുക്കുന്നതെന്നും മറിച്ച് വില സ്ഥിരത നിലനിര്‍ത്താനാണെന്നും ഒപെക് രാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ചു. വില കുറയ്ക്കുന്നതിനായി തങ്ങളുടെ കരുതല്‍ ശേഖരം കുറയ്ക്കാന്‍ എന്തായാലും യു.എസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 7.7 ബാരല്‍ എണ്ണയാണ് അവര്‍ പുറത്തേയ്‌ക്കൊഴുക്കുക.

X
Top