ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നാലാം സെഷനിലും ഉയര്‍ന്ന് എണ്ണവില

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. പ്രതിദിനം 2 മില്ല്യണ്‍ ബാരല്‍ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനമാണ് തുടര്‍ച്ചയായ നാലാം സെഷനിലും വില വര്‍ധിപ്പിച്ചത്. 2020 ന് ശേഷമുള്ള വലിയ ഉത്പാദന വെട്ടിച്ചുരുക്കലാണ് ഇത്.

ബ്രെന്റ് ക്രൂഡ് 22 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് ബാരലിന് 93.59 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 87.98 ഡോളറിലും വ്യാപാരം തുടരുകയാണ്. റഷ്യന്‍ എണ്ണ വിലയ്ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീങ്ങുന്ന അവസരത്തിലാണ് വെട്ടിച്ചുരുക്കലുണ്ടായത്. വില പരിധി നിശ്ചയിക്കുന്ന പക്ഷം യൂറോപ്പിലേയ്ക്കുള്ള എണ്ണവിതരണം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് വിതരണക്കുറവ് ശക്തമാക്കുകയും എണ്ണവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യും. ഗുരുതരമായ പണപ്പെരുപ്പം സംജാതമാകും, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാഷ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വൈറ്റ് ഹൗസ്അറിയിച്ചു.

X
Top