തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

നൈക്ക നാലാം പാദം: അറ്റാദായം 72 ശതമാനം താഴ്ന്ന് 2.4 കോടി രൂപയായി, വരുമാനം 34 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഫാഷന്‍ പ്ലാറ്റ്‌ഫോമായ നൈക്കയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2.4 കോടി രൂപ മാത്രമാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 71.83 ശതമാനം കുറവ്.

ഏകീകൃത വരുമാനം 33.75 ശതമാനം ഉയര്‍ന്ന് 1301 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിന്‍ 3 ബേസിസ് പോയിന്റുയര്‍ന്ന് 5.4 ശതമാനമായപ്പോള്‍ എബിറ്റ 84 ശതമാനം ഉയര്‍ന്ന് 70.6 കോടി രൂപ. നികുതി ചെലവ് 4.35 കോടി രൂപയായതാണ് അറ്റാദായം കുറച്ചത്.

മുന്‍ പാദത്തില്‍ 1.76 കോടി രൂപയുടെ നികുതി ആനുകൂല്യം ലഭ്യമായിരുന്നു. വാര്‍ഷിക ലാഭം 53 ശതമാനമിടിഞ്ഞ് 19.26 കോടി രൂപയായിട്ടുണ്ട്. 2. ശതമാനം താഴ്ന്ന് 125 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്്തത്.

X
Top