ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

യുപിഐ വിലാസം മറ്റുസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് എൻപിസിഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെർച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണല്‍ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.).

യു.പി.ഐ. വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീർപ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എൻ.പി.സി.ഐ. ഫിൻടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്തുനല്‍കി.

ചില ഫിൻടെക് കമ്പനികള്‍ യു.പി.ഐ. ഐ.ഡി. ഉപയോഗിച്ച്‌ ബിസിനസ് സംരംഭകർക്കും തേഡ് പാർട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റുവിവരങ്ങളും വെരിഫൈ ചെയ്തുനല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിൻടെക്കുകളോട് അതു നിർത്താൻ നിർദേശിച്ചു.

യു.പി.ഐ. വെർച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷൻ പ്രൊസസിങ് ഇന്റർഫേസുകള്‍ (എ.പി.ഐഎസ്.) സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസേവനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. ഈ നിർദേശം ലംഘിച്ചാല്‍ കർശനനടപടികളുണ്ടാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കുന്നു.

യു.പി.ഐ. ഇടപാടുകള്‍ക്കുള്ള എൻ.പി.സി.ഐ. ശൃംഖലകള്‍വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും മറ്റും പരിശോധിക്കാൻ സൗകര്യമുണ്ട്.

X
Top