നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

287 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17700 ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 287.70 പോയിന്റ് അഥവാ 0.48% താഴ്ന്ന് 59,543.96 ലും നിഫ്റ്റി 74.50 പോയിന്റ് അഥവാ 0.42% താഴ്ന്ന് 17,656.30 ലും ക്ലോസ് ചെയ്യുകയായിരുന്നു. 1951 ഓഹരികള്‍ ഇടിവ് നേരിട്ടപ്പോള്‍ 1378 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്.

106 ഓഹരിവിലകളില്‍ മാറ്റമുണ്ടായില്ല. നെസ്ലെ ഇന്ത്യ, എച്ച്യുഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് കൂടുതല്‍ നഷ്ടം വരിച്ചത്. അതേസമയം ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഐഷര്‍ മോട്ടോഴ്സ് എന്നിവ നേട്ടത്തിലുമായി.

മേഖലകളില്‍ പൊതുമേഖല 3.5 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് , ഓട്ടോ എന്നിവ 1 ശതമാനവും ഉയര്‍ന്നപ്പോള്‍ എഫ്എംസിജി 1 ശതമാനം താഴ്ചവരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടമാണ് സ്വന്തമാക്കിയത്.

നിക്ഷേപകരുടെ ശ്രദ്ധ കേന്ദ്രബാങ്ക് നടപടികളിലേയ്ക്ക് തിരിഞ്ഞതായി ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യൂറോപ്യന്‍ കേന്ദ്രബാങ്ക് വരുന്ന മീറ്റിംഗില്‍ നിരക്ക് വര്‍ധിപ്പിക്കാനിരിക്കയാണ്. യു.എസിലെ ജിഡിപി ഡാറ്റ പുറത്തുവരുന്നതോടെ ഫെഡറല്‍ റിസര്‍വിന്റെ നീക്കവും വ്യക്തമാകും.

X
Top