കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

പുതിയ തൊഴില്‍ നിയമങ്ങള്‍: 77 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്ബിഐ

മുംബൈ: സര്‍ക്കാരിന്റെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക വഴി ഇന്ത്യന്‍ തൊഴില്‍ വിപണിയിലെ തൊഴില്‍ സാധ്യത കുറഞ്ഞ കാലയളവില്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലില്ലായ്മ 1.3 ശതമാനം വരെ കുറയ്ക്കുമെന്നും ഇത് 77 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

15 വയസ്സും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ നിലവിലെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് 60.1 ശതമാനവും, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ തൊഴില്‍ പ്രായത്തിലുള്ള ജനസംഖ്യ 70.7 ശതമാനവും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിലയിരുത്തല്‍. സാമൂഹിക മേഖലയുടെ കവറേജ് 85 ശതമാനമായി ഉയരുമെന്നും ഇത് രാജ്യത്തിന്റെ തൊഴില്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിലവില്‍ ഏകദേശം 44 കോടി ആളുകള്‍ അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതില്‍ ഏകദേശം 31 കോടി തൊഴിലാളികള്‍ ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ അഭിപ്രായപ്പെട്ടു. ഈ തൊഴിലാളികളില്‍ 20 ശതമാനം പേര്‍ അനൗപചാരിക ശമ്പളപ്പട്ടികയില്‍ നിന്ന് ഔപചാരിക ശമ്പളപ്പട്ടികയിലേക്ക് മാറും.

ഏകദേശം 10 കോടി വ്യക്തികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സുരക്ഷ, സാമൂഹിക സംരക്ഷണം, ഔപചാരിക തൊഴില്‍ ആനുകൂല്യങ്ങള്‍ എന്നിവയില്‍ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കും. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ കവറേജ് 80-85 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2025 നവംബര്‍ 21 നാണ് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. നിലവിലുള്ള 29 തൊഴില്‍ നിയമങ്ങളെ നാല് സമഗ്ര കോഡുകളായി ലയിപ്പിച്ച് തൊഴില്‍ നിയന്ത്രണങ്ങള്‍ ലളിതമാക്കി.

X
Top